'ഞാന്‍ എന്റെ പെണ്ണിനെ കൊന്നു'; ചിറ്റിലഞ്ചേരി കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട് ചിറ്റില്ലഞ്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ സൂര്യപ്രിയയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. കഴിഞ്ഞ ദിവസം കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസില്‍ കീഴടങ്ങിയിരുന്നു.’ ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. ആലത്തൂര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ഇതേച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായതായും പ്രതി പൊലീസിന് മൊഴി നല്‍കി. മറ്റൊരാളുമായി പ്രണയമുണ്ടെന്ന കാര്യം സൂര്യപ്രിയ നിഷേധിച്ചിരുന്നു. പക്ഷേ സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പയ്യകുണ്ടില്‍നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. തര്‍ക്കത്തിനിടെ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും സുജീഷ് പൊലീസിന് മൊഴിനല്‍കി.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശിയായ സുജീഷ് (24) തമിഴ്‌നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സൂര്യപ്രിയയുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് കൊലപാതകത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്.

Latest Stories

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

“ഏറ്റവും ഫിറ്റായ ക്രിക്കറ്റ് കളിക്കാരൻ, പക്ഷേ അധികം ആഘോഷിക്കരുത്"; ഇന്ത്യൻ ഓൾറൗണ്ടറോട് ബ്രെറ്റ് ലീ

''അഫ്രീദി ഒട്ടും മാന്യത ഇല്ലാത്തവൻ''; ഇർഫാൻ പത്താന്റെ പരാമർശങ്ങളെ പിന്തുണച്ച് പാക് താരം