ഹാസ്യത്തില്‍ മുക്കിയെടുത്ത ഒരു 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'; ' ജയ ജയ ജയ ജയഹേ' പറയുന്നത്...

‘ചിരിച്ച് ചിരിച്ച് വയ്യാണ്ടായി…’ ജയ ജയ ജയ ജയഹേ’ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞതാണ്… എന്നാല്‍ സിനിമ ഹാസ്യത്തില്‍ മുക്കിയെടുത്ത ഒരു ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ആണ്. ഒരു പാര്‍ട്രിയാര്‍ക്കി ഫാമിലിയുടെ കരിക്കേച്ചര്‍, അതാണ് ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫും ഒന്നിച്ച ജയ ജയ ജയ ജയഹേ. വടക്കുനോക്കിയന്ത്രം, കെട്ടിയോളാണെന്റെ മാലാഖ പോലെയുള്ള സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന തലത്തിലാണ് സിനിമ.

ഒരു ശരാശരി മലയാളി കുടംബത്തില്‍ കാണുന്ന മാമനും അനിയനുമൊക്കെ ദമ്പതികളുടെ ജീവിതത്തില്‍ ഇടപെട്ട് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുത്തുന്നത് എത്ര അനായസമായാണെന്ന് സിനിമ പറയുന്നുണ്ട്. വെറുമൊരു തമാശാപ്പടമോ ഫീല്‍ഗുഡ് മൂവിയോ അല്ല ഈ സിനിമ, പരസ്പര ഇഷ്ടങ്ങള്‍ പോലും മനസിലാകാതെ ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരുടെ പ്രശ്നങ്ങളാണ് സിനിമ മുന്നില്‍ വയ്ക്കുന്നത്.

താലിച്ചരടിലെ പെണ്‍ജീവിതത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ സിനിമയില്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം സമകാലിക പ്രശ്നങ്ങളേയും കക്ഷി രാഷ്ട്രീയം, ജാതി, മതം എന്നിവയെ ചിരിയിലൂടെ വിമര്‍ശിക്കാനും ഈ സിനിമ മടിക്കുന്നില്ല. എന്നാല്‍ ചിരിക്കപ്പുറം ചിലയിടങ്ങളില്‍ ഏറെ ചിന്തിപ്പിക്കുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു പെണ്‍കുട്ടി ജനിച്ചത് മുതല്‍ ജീവിതത്തില്‍ ഉടനീളം നേരിടുന്ന വിവേചനങ്ങള്‍ എടുത്ത് കാണിക്കാന്‍ സിനിമ ശ്രമിക്കുന്നുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ദുരിതം കഴിഞ്ഞു എന്ന് ജയ കരുതുന്നു. കല്ല്യാണം കഴിഞ്ഞ് കാറില്‍ കയറി വരന്റെ വീട്ടിലേക്ക് പുറപ്പട്ടതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരിഞ്ഞു നോക്കി ജയയുടെ മുഖത്ത് അപൂര്‍വമായി വരാറുള്ള പുഞ്ചിരി വിടരുന്നുണ്ട്.

എന്നാല്‍ വരന്റെ വീട്ടിലേക്ക് കാലെടുത്തു വച്ചപ്പൊ തന്നെ ആ പുഞ്ചിരി മാറുന്നുണ്ട്. ദുരിത ജീവിതം ജയയെ പിന്തുടരുന്നു. ‘വടക്കുനോക്കി യന്ത്രം’ ‘ചിന്താവിഷ്ടയായ ശ്യാമള’, പോലുള്ള സിനിമകള്‍ പണ്ട് തിയേറ്ററുകളില്‍ സൃഷ്ടിച്ച ഓളമാണ് ‘ജയ ജയ ജയ ജയ ഹേ’ സൃഷ്ടിക്കുന്നത്. ഈ സിനിമകള്‍ പറഞ്ഞു നിര്‍ത്തിയ ഇടത്തു നിന്നാണ് ജയഹേയുടെ കഥ പറഞ്ഞു തുടങ്ങുന്നത്.

പക്ഷേ ഒരു വ്യത്യാസമുണ്ട്, അന്ന് സിനിമയുടെ ക്ലൈമാക്സില്‍ കുടുംബിനിയായ സ്ത്രീ എല്ലാം ക്ഷമിച്ച് സന്തോഷത്തിലേക്ക് മടങ്ങിപ്പോവുന്നതാണ് കാണിച്ചിരുന്നതെങ്കില്‍ ഇന്ന് ആ കാഴ്ചപ്പാട് തിരുത്തിയിട്ടുണ്ട്. സമത്വം സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് അടിവരയിട്ടു കൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. എങ്കിലും സിനിമയ്ക്ക് പുതുതായി ഒന്നും മുന്നോട്ട് വയ്ക്കാനായിട്ടില്ല.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ