വര്‍ത്തമാനം, വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമാകുന്നു

ഹിന്ദു ഫാസിസത്തിനെതിരെ ആഞ്ഞടിച്ച് പാര്‍വതി നായികയായ “വര്‍ത്തമാനം”. രാജ്യത്തെ സാമൂഹിക രാഷ്ട്രീയം ഇത്രമാത്രം വ്യക്തയോടെ ആവിഷ്‌കരിച്ച മറ്റൊരു മലയാള സിനിമയില്ലെന്ന് ചലച്ചിത്രനിരൂപകര്‍ ഒന്നാകെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം പച്ചയായി തന്നെ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം അഴിച്ച് വിട്ട് രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ തന്ത്രത്തെ സിനിമ പൊളിച്ചെഴുതുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നിറത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് നടത്തുന്ന അഴിഞ്ഞാട്ടം ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ജാതി രാഷ്ട്രീയം ഇത്ര തീവ്രതയോടെ സമീപകാലത്ത് ഒരു സിനിമയും ചര്‍ച്ച ചെയ്തിട്ടില്ല.

ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയവാദികള്‍ നടത്തി വരുന്ന ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധമായ നിരവധി സംഭവവികാസങ്ങള്‍ വര്‍ത്തമാനം വളരെ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്. സംഘ പരിവാര്‍ രാഷ്ട്രീയം രാജ്യത്ത് വേര് പിടിച്ച് തുടങ്ങിയാല്‍ ഉണ്ടാകുന്ന ഭയാനകമായ സംഭവങ്ങളെ വര്‍ത്തമാനം മുന്‍കൂട്ടി അറിയിക്കുന്നുണ്ട്. രാജ്യം നീങ്ങുന്ന ആപത്തുകളുടെ ചൂണ്ടുപലകയാണ് ഈ ചിത്രം.

സമൂഹം ഭയത്തോടെ മാത്രം ഓര്‍മ്മിക്കുന്ന കാര്യങ്ങള്‍ വളരെ ധൈര്യപൂര്‍വ്വം വര്‍ത്തമാനം ചിത്രീകരിച്ചു എന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയം ദൃശ്യവത്കരിക്കുന്നതില്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ വിജയിച്ചു. ചാട്ടുളി പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍ പകര്‍ന്ന് തിരകഥാക്ക്യത്ത് ആര്യാടന്‍ ഷൗക്കത്ത് നമ്മെ അമ്പരിപ്പിച്ചു.

പാര്‍വ്വതി തിരുവോത്ത് വീണ്ടും അഭിനയ മികവിനാല്‍ ഞെട്ടിച്ചു കളഞ്ഞു. റോഷന്‍ മാത്യു പുതിയ വാഗ്ദാനമായി മാറിക്കഴിഞ്ഞു. അഭിനേതാക്കള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. നല്ലയൊരു സിനിമാനുഭവം പകരുന്ന വര്‍ത്തമാനം ചരിത്രത്തിന്റെ ഇരുള്‍ വീണ വഴികളില്‍ പ്രകാശം പരത്തുകയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്തത്. “ഫൈസാ സൂഫിയ” എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു. ബിജിപാല്‍ ആണ് പശ്ചാത്തല സംഗീതം. പി.ആര്‍.ഒ.-പി.ആര്‍ സുമേരന്‍.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്