ആ സമയത്ത് എന്തായിരുന്നു മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മനസില്‍? 37 വര്‍ഷത്തിന് ശേഷം ഉത്തരം കിട്ടി!

മലയാള സിനിമയിലെ ക്ലാസിക് ലവ് സ്റ്റോറിയായി മാറിയ ചിത്രമാണ് തൂവാനതുമ്പികള്‍. എന്നെന്നും സിനിമപ്രേമികള്‍ ഹൃദയത്തോട് ചേര്‍ക്കുന്ന ഈ ചിത്രം പുറത്തിറങ്ങിയിട്ട് 37 വര്‍ഷങ്ങള്‍ ആയി. രണ്ട് സ്ത്രീകളുമായി പ്രണയത്തിലാകുന്ന ജയകൃഷ്ണന്റെ കഥ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം വലിയ ആരാധകരുള്ള ചിത്രമായി മാറി.

സ്വന്തം നാട്ടില്‍ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സ്വസ്ഥ ജീവിതം നയിക്കുന്ന ജയകൃഷ്ണന്‍, നഗരത്തില്‍ വരുമ്പോള്‍ മദ്യപിക്കുന്നതും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതുമായുള്ള കഥാപാത്രമാണ്. ചിത്രത്തില്‍ ഒരു ബാറിലിരുന്ന് മദ്യപിക്കുന്ന ഒരു രംഗത്തില്‍ ജയകൃഷ്ണന്‍ മറ്റ് ബഹളങ്ങള്‍ക്കിടയില്‍ ഒരു നിമിഷം ഉള്‍വലിയുന്ന രംഗമുണ്ട്. ഇത് മറ്റൊരു രംഗത്തിലും ആവര്‍ത്തിക്കുന്നുണ്ട്.

ഈ രംഗം കൊണ്ട് പത്മരാജന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പല സിനിമാഗ്രൂപ്പുകളിലും ചര്‍ച്ച നടക്കാറുണ്ട്. 37 വര്‍ഷത്തിന് ശേഷം ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍. സംവിധായകന്‍ ബ്ലെസിയ്ക്കൊപ്പമുള്ള ഒരു ചിത്രം അനന്തപത്മനാഭന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചപ്പോഴാണ് ഒരാള്‍ ഈ ചോദ്യവുമായി എത്തിയത്.

ഇതിനാണ് അനന്തപത്മനാഭന്‍ മറുപടി നല്‍കിയത്. ”He is contemplating (അയാള്‍ ചിന്താമഗ്‌നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പില്‍ കുറിച്ചത്. അത് തുടര്‍പദ്ധതികള്‍ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടന്‍ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒര ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്” എന്നാണ് അനന്തപത്മനാഭന്റെ മറുപടി.

അതേസമയം, പത്മരാജന്റെ തന്നെ നോവലായ ഉദകപ്പോളയെ ഭാഗികമായി അടിസ്ഥാനമാക്കിയാണ് തൂവാനത്തുമ്പികള്‍ ഒരുക്കിയത്. തൃശ്ശൂര്‍ നഗരത്തില്‍ ജീവിതം ആസ്വദിച്ച് ആഘോഷമാക്കിയ അഡ്വ. ഉണ്ണിമേനോന്റെ ജീവിതമാണ് നോവലിന്റെ പ്രമേയം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ