സിനിമയെ ട്രെന്‍ഡിംഗ് ആക്കി ഇലോണ്‍ മസ്‌ക്; നന്ദി പറഞ്ഞ് നിര്‍മ്മാതാവ്, ആ മീമിലെ ചിത്രം ഇതാണ്..

ഇലോണ്‍ മസ്‌ക് പങ്കുവച്ച മീം ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ സിനിമയ്ക്ക് പ്രശസ്തി ലഭിച്ചതില്‍ നന്ദി പറഞ്ഞ് നിര്‍മ്മാതാവ്. ‘എങ്ങനെ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നു’ എന്ന ക്യാപ്ഷനോടെ എത്തിയ ഒരു മീം കഴിഞ്ഞ ദിവസം മസ്‌ക് പങ്കുവച്ചിരുന്നു. ഇത് എക്‌സില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു.

ഒരു പുരുഷനും സ്ത്രീയും കൂടി കരിക്കിന്‍ വെള്ളം പങ്കിട്ട് കുടിക്കുന്നതാണ് ചിത്രത്തിലുള്ളത്. ഓപ്പണ്‍ എഐയുമായുള്ള ആപ്പിളിന്റെ പങ്കാളിത്തം അനാവശ്യ ഡാറ്റ പങ്കിടലിന് എങ്ങനെ കാരണമാകുമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളോട് കൂടിയാണ് മീം എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ ‘തപ്പട്ടം’ എന്ന ചിത്രത്തിലെ രംഗമാണിത്.

തന്റെ സിനിമാ ലോകപ്രശസ്തമാക്കിയതിന് ‘തപ്പട്ട’ത്തിന്റെ നിര്‍മ്മാതാവ് ആദം ബാവ മസ്‌കിനോട് നന്ദി പറഞ്ഞിരിക്കുകയാണ്. നിരവധി ഉപയോക്താക്കള്‍ നിര്‍മ്മാതാവിനെ അഭിനന്ദിക്കുകയും വ്യത്യസ്ത പ്രതികരണങ്ങളും കമന്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുജിബര്‍ റഹ്‌മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

Latest Stories

സസ്‌പെൻഷൻ അംഗീകരിക്കാതെ രജിസ്ട്രാർ ഇന്ന് സർവകലാശാലയിലെത്തും; വിഷയം സങ്കീർണമായ നിയമയുദ്ധത്തിലേക്ക്

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്