ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

സിനിമാചിത്രീകരണത്തിനിടെ സംഘട്ടന കലാകാരൻ എസ് എം രാജുവിന് സംഭവിച്ച അപകട മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. പാ രഞ്ജിത്തിന് പുറമെ സംഘടന സംവിധായകൻ വിനോദ്, നീലം പ്രൊഡക്ഷൻസിന്‌റെ മാനേജർ രാജ്കമൽ, കാർ ഉടമ പ്രഭാകരൻ എന്നിവർക്കെതിരെയാണ് തമിഴ്നാട് കീഴൈയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാഹസികമായി കാർ ചാടിക്കുന്നതിനിടെ എസ് എം രാജു അപകടത്തിൽപ്പെട്ടത്. തുടർന്ന് രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ 194ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനായിരുന്നു നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ രാജുവിന്റെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ബിഎൻഎസിന്റെ 289, 125, 106(1) വകുപ്പുകൾ ചേർത്ത് കേസ് പുതുക്കുകയായിരുന്നു. അതേസമയം ഷൂട്ടിങ്ങിന് നേരത്തെ സിനിമാസംഘം അനുമതി വാങ്ങിയിരുന്നതായും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നതായും നാ​ഗപട്ടണം എസ്പി എസ് ശെൽവകുമാർ പറഞ്ഞു. എന്നാൽ‌ സംഘട്ടനരം​ഗത്തിന്റെ ചിത്രീകരണം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനം ഉയർന്നുചാടി എത്തുന്ന രം​ഗം ചിത്രീകരിക്കുന്നതിനിടെ ചെരിച്ചുവച്ച മരപ്പാളികളിലൂടെ എസ്യുവി ഓടിച്ചുകയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച കാർ ആകാശത്തേക്ക് ഉയർന്ന് തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.

Latest Stories

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്