ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

സിനിമാചിത്രീകരണത്തിനിടെ സംഘട്ടന കലാകാരൻ എസ് എം രാജുവിന് സംഭവിച്ച അപകട മരണത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്. പാ രഞ്ജിത്തിന് പുറമെ സംഘടന സംവിധായകൻ വിനോദ്, നീലം പ്രൊഡക്ഷൻസിന്‌റെ മാനേജർ രാജ്കമൽ, കാർ ഉടമ പ്രഭാകരൻ എന്നിവർക്കെതിരെയാണ് തമിഴ്നാട് കീഴൈയൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സാഹസികമായി കാർ ചാടിക്കുന്നതിനിടെ എസ് എം രാജു അപകടത്തിൽപ്പെട്ടത്. തുടർന്ന് രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

സംഭവത്തിൽ 194ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനായിരുന്നു നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ രാജുവിന്റെ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ ബിഎൻഎസിന്റെ 289, 125, 106(1) വകുപ്പുകൾ ചേർത്ത് കേസ് പുതുക്കുകയായിരുന്നു. അതേസമയം ഷൂട്ടിങ്ങിന് നേരത്തെ സിനിമാസംഘം അനുമതി വാങ്ങിയിരുന്നതായും പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നതായും നാ​ഗപട്ടണം എസ്പി എസ് ശെൽവകുമാർ പറഞ്ഞു. എന്നാൽ‌ സംഘട്ടനരം​ഗത്തിന്റെ ചിത്രീകരണം തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനം ഉയർന്നുചാടി എത്തുന്ന രം​ഗം ചിത്രീകരിക്കുന്നതിനിടെ ചെരിച്ചുവച്ച മരപ്പാളികളിലൂടെ എസ്യുവി ഓടിച്ചുകയറ്റിയപ്പോഴാണ് അപകടമുണ്ടായത്. രാജു ഓടിച്ച കാർ ആകാശത്തേക്ക് ഉയർന്ന് തകിടം മറിഞ്ഞ് തലകീഴായി നിലംപതിക്കുകയായിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ