പ്രഭാസിന്റെ സിനിമ കണ്ട് ആവേശം അടക്കാനാവാതെ പടക്കം പൊട്ടിച്ചു; തിയേറ്ററില്‍ തീപിടുത്തം, ഇറങ്ങിയോടി ആരാധകര്‍

പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സിനിമാ പ്രദര്‍ശനത്തിനിടെ ആരാധകര്‍ ആവേശത്തില്‍ പടക്കം പൊട്ടിച്ചതോടെ തിയേറ്റിറിനകത്ത് തീപിടിച്ചു. പശ്ചിമ ഗോദാവരിയിലെ തഡെപള്ളിഗുഡത്തുള്ള തിയേറ്ററിലാണ് സംഭവം.

എന്നാല്‍ സംഭവത്തില്‍ ആള്‍ അപായമില്ല. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ‘ബില്ല’ എന്ന സിനിമയുടെ പുനര്‍പ്രദര്‍ശനത്തിന്റെ ആഘോഷത്തെ തുടര്‍ന്നായിരുന്നു തീപിടുത്തം.സിനിമയില്‍ ആവേശം കൊണ്ട പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു.

വേഗത്തില്‍ തീപടര്‍ന്നു. സീറ്റുകളില്‍ തീ പടര്‍ന്നു കയറിയതോടെ ആളുകള്‍ ഭയന്ന് പുറത്തേക്കോടി. തുടര്‍ന്ന് തിയേറ്റര്‍ ജീവനക്കാര്‍ കാണികളുടെ തന്നെ സഹായത്തോടെ തീ അണക്കുകയായിരുന്നു. ആന്ധ്രാപ്രദേശിന് പുറമെ തെലങ്കാനയിലെ തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രഭാസ് നായകനായി എത്തിയ ‘ബില്ല’ 2009ലാണ് റിലീസ് ചെയ്തത്. തമിഴ് ചിത്രം ‘ബില്ല’യുടെ തെലുങ്ക് റീമേക്ക് ആണ് ചിത്രം. പ്രഭാസ് ഇരട്ട വേഷത്തിലാണ് ചിത്രത്തിലെത്തിയത്. മേഹര്‍ രമേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും ഹന്‍സിക മോട്വാനിയുമാണ് നായികമാരായി എത്തിയത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി