തമിഴിലെ മഹേഷിന്റെ പ്രതികാരം "നിമിർ" കേരളത്തിൽ ഫെബ്രുവരി രണ്ടിന്

മലയാള സിനിമാ പ്രേമികൾക്ക് വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെ ദൃശ്യവിസ്മയമൊരുക്കിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം, തമിഴ് വേർഷൻ “നിമിർ” ഫെബ്രുവരി രണ്ട് മുതൽ കേരളത്തിൽ പ്രദർശനത്തിനെത്തും. തമിഴ്‌നാട്ടിൽ ഇതിനോടകം മികച്ച പ്രതികരണമാണ് നിമിറിന് ലഭിക്കുന്നത്.

മഹേഷിന്റെ പ്രതികാരം പോലെ ആയിരിക്കില്ല തമിഴ് പതിപ്പെന്നും കഥയിലും കഥാപാത്രങ്ങളിലും ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കുമെന്നും തമിഴ് പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ചിത്രത്തില്‍ മാറ്റം വരുത്തുമെന്നും സംവിധായകൻ പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ വീണ്ടും തമിഴകത്തേയ്ക്ക് എത്തുന്ന ചിത്രം കൂടിയാണ് “നിമിർ”.

രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലുള്ള മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീമേക്കായ നിമിറിന് മലയാളിത്തിൽ നിന്ന് വ്യത്യസ്തമായി ചില സംഭവ വികാസങ്ങൾ ഉള്ളതായാണ് വിവരം. തമിഴ് സിനിമ റിവ്യൂ സൈറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിൻ നായകനായും, വില്ലനായി സമുദ്രക്കനിയുമാണ് വേഷമിടുന്നത്.

മലയാളത്തില്‍ സുജിത് ശങ്കര്‍ അവതരിപ്പിച്ച ജിംസനെന്ന വില്ലന്‍ കഥാപാത്രത്തെയാണ് തമിഴ് റീമേക്കില്‍ സമുദ്രക്കനി അവതരിപ്പിക്കുന്നത്. മലയാളത്തില്‍ അപര്‍ണ ബാലമുരളി ചെയ്ത ജിംസിയുടെ കഥാപാത്രം നമിത പ്രമോദ് ആണ് തമിഴിൽ അവതരിപ്പിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക