'ഹിഗ്വിറ്റ' എന്ന പേരിന് കോപ്പിറൈറ്റില്ല, എന്നേക്കാള്‍ മുമ്പ് വേറൊരാള്‍ സിനിമ എടുക്കുന്നതാണ് കുഴപ്പം: എന്‍.എസ് മാധവന്‍

‘ഹിഗ്വിറ്റ’ എന്ന പേരില്‍ തന്നെ തന്റെ കഥ സിനിമയാക്കാന്‍ ഇനി കഴിയില്ല എന്ന കാരണമാണ് തന്നെ ദുഖിപ്പിച്ചതെന്ന് എന്‍.എസ് മാധവന്‍. ആ പേരിന് കോപ്പിറൈറ്റ് ഒന്നുമില്ല തനിക്ക് മുമ്പ് ആ പേര് മറ്റൊരാള്‍ എടുത്തതിലുള്ള ദുഖമാണ് പങ്കുവച്ചത് എന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിക്കുന്നത്.

‘ഹിഗ്വിറ്റ’ എന്ന പേരില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയതിന് പിന്നാലെയാണ് എന്‍.എസ് മാധവന്‍ ദുഖം പങ്കുവച്ച് രംഗത്തെത്തിയത്. ഇതോടെ സിനിമയുടെ പേര് ഫിലിം ചേംബര്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാധവന്‍ പ്രതികരിച്ചിരിക്കുന്നത്.

വിവാദം തന്നെ ദുഖിതനാക്കി. ‘ഹിഗ്വിറ്റ’ എന്ന പേരില്‍ കഥ തനിക്ക് ഇനി സിനിമയാക്കാന്‍ ആവില്ല, അതാണ് തന്നെ ദുഖിപ്പിച്ചത്. ഒരു പേരിന് ആര്‍ക്കും കോപ്പി റൈറ്റില്ല, തന്റെ കഥ സിനിമയാക്കുന്നതിന് മുമ്പ് ആ പേര് മറ്റൊരാള്‍ എടുക്കുന്നതിലുള്ള വിഷമമാണ് പറഞ്ഞത്.

പ്രാഥമിക ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയാണ്. ഫിലിം ചേംബറിന് അപേക്ഷ നല്‍കിയിരുന്നു താന്‍ കോപ്പി റൈറ്റും ലഫ്റ്റുമല്ല മിഡിലാണ് എന്നാണ് എന്‍.എസ് മാധവന്‍ പറയുന്നത്. അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയുടെ പേര് മാറ്റില്ല എന്ന നിലപാടിലാണ് സംവിധായകന്‍ ഹേമന്ത് നായര്‍.

ഡിസംബര്‍ 22ന് റിലീസ് ചെയ്യുകയാണെന്നും ഇനി പേര് മാറ്റാനാവില്ല എന്നുമാണ് സംവിധായകന്‍ പറയുന്നത്. എഴുത്തുകാരന്റെ അനുമതി നേടിയാല്‍ മാത്രമേ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേരിടാന്‍ ആവുകയുള്ളു എന്ന ഫിലിം ചേംബറിന്റെ നിര്‍ദേശത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക