ബോക്‌സോഫീസില്‍ പൊട്ടിപ്പൊളിഞ്ഞ് തലൈവി; ആറ് കോടി റീ ഫണ്ട് ആവശ്യപ്പെട്ട് സീ സ്റ്റുഡിയോസ്, ഇനി നിയമയുദ്ധം

ജയലളിതയുടെ ജീവിതം പറഞ്ഞ ചിത്രമാണ് കങ്കണ റണാവത്തിന്റെ തലൈവി, ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ളതായിരുന്നു ഈ സിനിമ. ജയലളിതയായി വേഷമിട്ട കങ്കണയ്ക്ക് പ്രേക്ഷകരില്‍ നിന്ന് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിച്ചെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ സിനിമയുടെ വിതരണം നിര്‍വ്വഹിച്ച സീ സ്റ്റുഡിയോസ് റീ ഫണ്ട് ആവശ്യപ്പെടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് -19 നിയന്ത്രണത്തിന്റെ സമയത്താണ്  സിനിമ ബിഗ് സ്‌ക്രീനുകളില്‍ പ്രീമിയര്‍ ചെയ്തത്. നിര്‍മ്മാതാക്കള്‍ പെട്ടെന്ന് തന്നെ ഈ സിനിമ ഡിജിറ്റലിലേക്ക് മാറ്റാന്‍ തീരുമാനിച്ചു.  റിലീസ് ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളില്‍, ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമായി ഇത് മള്‍ട്ടിപ്ലക്‌സുകള്‍ സിനിമ ബഹിഷ്‌കരിക്കുന്നതിന് കാരണമായി. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഏകദേശം 5.75 കോടി നേടി.

ബോളിവുഡ് ഹംഗാമയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, കങ്കണ റണാവത്ത് അഭിനയിച്ച തലൈവിയുടെ ലോകമെമ്പാടുമുള്ള വിതരണക്കാരായ സീ സ്റ്റുഡിയോസ് റീഫണ്ട് ആവശ്യപ്പെടുകയും അതിന് പിന്നാലെ ് പരാതി നല്‍കാന്‍ IMPPA (ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍) യെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. ബോക്സ് ഓഫീസില്‍ ദയനീയമായി തകര്‍ന്നതിന് ശേഷം, മുന്‍കൂര്‍ തുകയില്‍ നഷ്ടം നേരിട്ടതിനാല്‍ അവര്‍ നിര്‍മ്മാതാക്കളായ വിബ്രി മോഷന്‍ പിക്ചേഴ്സിനോട് ആറ് കോടി രൂപ റീഫണ്ട് ആവശ്യപ്പെട്ടിരുന്നു.

ഇതു സംബന്ധിച്ച് സീസ്റ്റുഡിയോ സീ വിബ്രി മോഷന്‍ പിക്‌ചേഴ്‌സിന് കത്തുകള്‍ അയച്ചിരുന്നു, പ്രത്യക്ഷത്തില്‍, അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, ഇതിന് പിന്നാലെയാണ് IMPPA യില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. തങ്ങളുടെ പണം തിരികെ ലഭിക്കാന്‍ കോടതിയെ സമീപിക്കാനും സീ സ്റ്റുഡിയോസ് ശ്രമിക്കുന്നുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക