'ഡില്ലി ഇന്‍ മള്‍ട്ടിവേഴ്‌സ്', കൈതിയെ കൊന്ന് കൊലവിളിച്ച റീമേക്ക്; ഒ.ടി.ടിയില്‍ എത്തിയ 'ഭോല'യ്ക്ക് ട്രോള്‍ പൂരം

കാര്‍ത്തിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കൈതി’. ലോകേഷ് കനകരാജ്- ൊൊൊൊൊൊൊകാര്‍ത്തി കോമ്പോയില്‍ എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായാണ് സിനിമാപ്രേമികള്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.

മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മെയ് 11ന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. അജയ് ദേവ്ഗണ്‍ നായകനായ ചിത്രം സംവിധാനം ചെയ്തതും താരം തന്നെയാണ്. ചിത്രം ഒ.ടി.ടിയില്‍ എത്തിയതോടെ വിമര്‍ശനങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൈതി സിനിമയെ കൊന്നു കൊലവിളിച്ചു എന്നാണ് ട്രോളന്മാര്‍ ഒന്നടങ്കം പറയുന്നത്.

തബു, അമല പോള്‍, സഞ്ജയ് മിശ്ര, മകരന്ദ് ദേശ്പാണ്ഡെ, ദീപക് ദോബ്രിയാല്‍, വിനീത് കുമാര്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. ചിത്രത്തില്‍ അഭിഷേക് ബച്ചന്‍ അഥിതി വേഷത്തിലെത്തിയിരുന്നു. നരേയ്ന്‍ അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ കഥാപാത്രത്തിലാണ് തബു അഭിനയിച്ചത്.

തമിഴില്‍ നിന്നും ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ചിത്രത്തില്‍ നായകന്റെ ഫ്ളാഷ്ബാക്ക്, പ്രണയം, പാട്ടുകള്‍ എന്നിവയുമുണ്ട്. ബൈക്ക് ഫൈറ്റ്, ട്രാക്ടര്‍ ഫൈറ്റ്, ഫയര്‍ ഫൈറ്റ്, ത്രിശൂലം ഫൈറ്റ് എന്നിങ്ങനെ പലവക ഐറ്റങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

നായകനെ കണ്ട് പേടിച്ചോടാന്‍ ഒരു പുള്ളിപ്പുലിയും വരുന്നുണ്ട്. കൂടാതെ നായകനും വില്ലന്മാരും തമ്മിലുള്ള ഫൈറ്റും ട്രോളുകളില്‍ ഇടം നേടുന്നുണ്ട്. വിഎഫ്എക്‌സ് കാര്‍ട്ടൂണ്‍ ലെവലായി എന്ന വിമര്‍ശനവുമുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക