സീതയാകാനുളള ലുക്ക് ഇല്ല, സായി പല്ലവിക്ക് പകരം ആ നടിയായിരുന്നെങ്കിൽ കലക്കിയേനെ, രാമായണ ടീസറിന് ശേഷം നടിക്ക് വിമർശനം

ബോളിവുഡ് സംവിധായകൻ നിതീഷ് തിവാരിയുടേതായി പുറത്തിറങ്ങിയ രാമായണ സിനിമയുടെ ആദ്യ ​ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ ട്രെൻ‌ഡിങ്ങായിരുന്നു. 800 കോടിയിലധികം മുടക്കുമുതലുളള ചിത്രം ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിക്കുകയെന്നാണ് ടീസറിൽ നിന്നും ലഭിച്ച സൂചന. ബ്രഹ്മാണ്ഡ ചിത്രത്തിൽ രാമനും രാവണനുമായി രൺബീറും യഷും എത്തുമ്പോൾ സീതയെ അവതരിപ്പിക്കുന്നത് സായി പല്ലവിയാണ്. രണ്ട് ഭാ​ഗങ്ങളിലായിട്ട് രാമായണ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. രാമായണ ​ഗ്ലിംപ്സ് പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രത്തിൽ സീതയായി എത്തുന്ന സായി പല്ലവിക്ക് നേരെ വിമർശനങ്ങളുണ്ടായത്.

സായി പല്ലവി സീതയാകാൻ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സിനിമയിലെ ആകെ നെഗറ്റീവ് സായി പല്ലവിയുടെ വേഷമാണെന്നാണ് ഒരാൾ കമന്റിട്ടിരിക്കുന്നത്. സീതയായി സായി പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായി പല്ലവിക്കില്ല എന്നിങ്ങനെയാണ് മറ്റു സോഷ്യൽ മീഡിയ കമൻറുകൾ. സായിക്ക് പകരം ഒരു പുതുമുഖത്തിന് റോൾ നൽകാമായിരുന്നുവെന്നും, കയാദു ലോഹറായിരുന്നെങ്കിൽ കലക്കിയേനെ എന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ അതേസമയം തന്നെ നടിയെ പിന്തുണച്ചും ചിലർ‌ രം​ഗത്തെത്തി. വിമർ‌ശിക്കുന്നവർ ശ്യാം സിംഘ റോയി ചിത്രത്തിലെ നടിയുടെ പ്രകടനം കണ്ടുനോക്കണം എന്ന് ഒരാൾ കമന്റിട്ടു.

രാമായണ സിനിമ പ്രഖ്യാപിച്ച സമയം മുതൽക്കുതന്നെ പ്രേക്ഷകരിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് വന്നത്. അതേസമയം രാമായണ സിനിമയുടെ ടീസറിന് പിന്നാലെ സായി പല്ലവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു; ‘സീത ദേവിയുടെ അനുഗ്രഹത്താൽ, ഇതിഹാസം പുനഃസൃഷ്ടിക്കാൻ ദൈവം തിരഞ്ഞെടുത്തവർക്കൊപ്പം അവരുടെ യാത്രയുടെ ഭാഗമാകാൻ എനിക്കും കഴിഞ്ഞു’ എന്ന് സായി കുറിച്ചു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍