പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ്; ഡബ്ല്യുസിസി അംഗങ്ങളെ ഒതുക്കാൻ ശ്രമം; വിനയൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരെ ഒതുക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന സത്യം പുറംലോകമറിഞ്ഞിരിക്കുകയാണ്. മലയാള സിനിമയിൽ 15 അംഗങ്ങൾ അടങ്ങുന്ന മാഫിയ ഗ്രൂപ്പിന്റെ കീഴിലാണ് കാര്യങ്ങൾ നടന്നുപോകുന്നതെന്നും ഇവർക്ക് വേണ്ടപ്പെട്ടവരെ മാത്രമേ ഇവർ പരിഗണിക്കുന്നുവെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിലൂടെ പറയുന്നുണ്ട്

പവർ ഗ്രൂപ്പിന്റെ തലവൻ ദിലീപ് ആണെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. 2017-ൽ നടി ആക്രമിക്കപ്പെടുന്നതുവരെ മലയാള സിനിമയുടെ കടിഞ്ഞാൺ ദിലീപിന്റെ കയ്യിലായിരുന്നുവെന്നും പറയപ്പെടുന്നു. നടിയെ ആക്രമിച്ച കേസിൽ നിലവിൽ എട്ടാം പ്രതിയാണ് ദിലീപ്. എഎംഎംഎ അടക്കമുള്ള മലയാള സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകളുടെയും നിയന്ത്രണം ദിലീപിന്റെ കയ്യിലായിരുന്നുവെന്നും, നടി ആക്രമിക്കപ്പെട്ടപ്പോഴും മലയാള സിനിമയിലെ പ്രമുഖർ ദിലീപിന്റെ കൂടെ നിന്നത് അതിന്റെ തെളിവാണെന്നും റിപ്പോർട്ടർ ടിവി വെളിപ്പെടുത്തുന്നു.

ഏത് സിനിമ എപ്പോഴൊക്കെ റിലീസ് ചെയ്യണം, നായകൻ, നായിക, സഹതാരങ്ങൾ, നിർമ്മാണം തുടങ്ങിയവർ ആരൊക്കെയായിരിക്കണം തുടങ്ങീ സിനിമയുമായി ബന്ധപ്പെട്ട ഏത് ചെറിയ കാര്യവും ദിലീപിന്റെ നേതൃത്വത്തിലുളള പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും റിപ്പോർട്ടർ ടിവി പറയുന്നു.

സംവിധായകൻ വിനയനെയും, പൃഥ്വിരാജിനെയും മാറ്റിനിർത്തിയതിൽ ദിലീപിന്റെ പങ്ക് വ്യക്തമാണ്, കൂടാതെ കുഞ്ചാക്കോ ബോബൻ, രമ്യ നമ്പീശൻ തുടങ്ങീ ഡബ്ല്യുസിസി അംഗങ്ങൾക്ക് വരെ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ദിലീപിന്റെ കളികളാണെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിനെ മുൻനിർത്തി റിപ്പോർട്ടർ ടിവി പറയുന്നു.

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "