'ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്ത് പോലെ, രാജി, സ്വീകരിച്ചിട്ടില്ല'; ഫിയോക്ക് പ്രസിഡന്റ്

ആന്റണി പെരുമ്പാവൂര്‍ ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ ആണെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും സംഘടന ചെയര്‍മാന്‍ ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്തായാണ് അദ്ദേഹത്തിന്റെ കത്ത് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍മ്മാതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. എക്സിബിറ്റേഴ്സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. നാല് വര്‍ഷം സംഘടനയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാലയളവില്‍ എക്സിബിറ്റര്‍മാരുടെ ഏതാവശ്യമാണ് അദ്ദേഹം പരിഗണിച്ചിട്ടുള്ളതെന്ന് അറിയില്ല. അതുകൊണ്ടായിരിക്കാം പദവിയില്‍ നിന്ന് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നതും’.

എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ഒരു സിനിമ നിര്‍മ്മിച്ച് ഒടിടിക്ക് കൊടുക്കുന്ന നിലപാട് ചിന്തിക്കാന്‍ കഴില്ലെന്നും വിജയകുമാര്‍ പറഞ്ഞു. തിയറ്ററുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന ഒരു സമാന്തര രേഖയാണ് ഒടിടി പ്ലാറ്റ്ഫോമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു