ഞാന്‍ ശരീരം നല്ല രീതിയില്‍ പരിപാലിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്: അലന്‍സിയര്‍

ശരീരം നന്നായി കാത്ത് സൂക്ഷിക്കാന്‍ കഴിയാത്തത് കൊണ്ടാണ് തനിക്ക് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നതെന്ന് നടന്‍ അലന്‍സിയര്‍. താന്‍ മമ്മൂട്ടിയെക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും, അദ്ദേഹം എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ആക്ടറിന്റെ മീഡിയം അദ്ദേഹത്തിന്റെ ശരീരമാണ്. രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാം. തനിക്കും അറിയാം എന്നാല്‍ ഇപ്പോള്‍ താന്‍ ഒന്നും ശ്രദ്ധിക്കാറില്ല.

തന്റെ ബോഡി നല്ല രീതിയില്‍ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത് . പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കില്‍ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയില്‍ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേര്‍തിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്’.

അപ്പന്‍ ആണ് അലന്‍സിയറുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അലന്‍സിയറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു അപ്പന്‍. സണ്ണി വെയ്ന്‍ നായകനായ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ക്രൂരതയുടെ ആള്‍രൂപമായ ഇട്ടിയായുള്ള അലന്‍സിയറുടെ പ്രകടനം വലിയ കയ്യടി നേടിയിരുന്നു. അതേസമയം ഉള്ളൊഴുക്ക് ആണ് അലന്‍സിയറുടെ പുതിയ സിനിമ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ നടനാണ് അദ്ദേഹം.

Latest Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

'ഈ ഒരു ഫ്രെയിമിന് പറയാൻ 5 വർഷത്തെ കഷ്ടപ്പാടിന്റെ കഥയുണ്ട്, ഉള്ളിൽ ഉരുകി പുറമെ ചിരിച്ച ദിനരാത്രങ്ങളുടെ പിൻബലം ഉണ്ട്'; അമീർ ഷാ

കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസ്; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

മുഖ്യമന്ത്രിയുടെ വാഹന മോഡിഫിക്കേഷൻ പ്രഖ്യാപനം; റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി മോട്ടോർ വാഹന വകുപ്പ്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: ഗൺമാൻമാരെ ചോദ്യംചെയ്യുന്നത് തടഞ്ഞു, കേസ് ഡയറി തിരുത്തിച്ചു; അജിത് കുമാർ പ്രതിയായേക്കും