സത്യന്‍ അന്തിക്കാടാണെന്നു പറഞ്ഞപ്പോള്‍, 'ആര്?' എന്ന ചോദ്യമായിരുന്നു മറുപടി'

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകന്‍ ആണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ഒരുപാട് പുതുമുഖ നടിമാരെയും സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്. അതില്‍ പ്രമുഖയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് ഡയാന കുര്യന്‍ എന്ന നയന്‍താര സിനിമയിലേക്ക് വന്നത്. ഇപ്പോഴിതാ നയന്‍താരയുടെ സിനിമയിലേക്കുള്ള വരവിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘മനസിനക്കരെയിലേക്ക് ഒരു നായിക വേണം. ആരെയെങ്കിലും കിട്ടുെമന്നു കരുതി. പക്ഷേ, പല കുട്ടികളെ നോക്കിയെങ്കിലും ആരെയും ഉറപ്പിക്കാനാകുന്നില്ല. ആയിടയ്ക്ക് വനിതയില്‍ ഒരു ജ്വല്ലറിയുടെ പരസ്യം കണ്ടു. നല്ല ഭംഗിയുള്ള പെണ്‍കുട്ടി. വനിതയുടെ കവര്‍ ഗേള്‍ ആയി വന്ന ഡയാന കുര്യനാണ് അതെന്നറിഞ്ഞു. നമ്പര്‍ എടുത്ത് വിളിച്ചു. ‘സത്യന്‍ അന്തിക്കാടാണെ’ന്നു പറഞ്ഞപ്പോള്‍, ‘ആര്?’ എന്ന ചോദ്യമായിരുന്നു മറുപടി. ‘സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം ഉണ്ടോ?’ എന്നു വീണ്ടു ചോദിച്ചപ്പോള്‍ ‘തിരിച്ചു വിളിക്കാം’ എന്നു പറഞ്ഞ് കോള്‍ കട്ട് ചെയ്തു. അഞ്ചു മിനിറ്റ് കഴിഞ്ഞ് തിരിച്ചു വിളിച്ചു.

പിറ്റേന്ന് അച്ഛനും അമ്മയുമായി ഡയാന കുര്യനെത്തുന്നു. ബോള്‍ഡായ പെണ്‍കുട്ടി, ധൈര്യമുള്ള മുഖം. അഭിനയിച്ച് പരിചയമൊന്നുമില്ല. അഴകപ്പന്‍ വിഡിയോ ഷൂട്ട് ചെയ്തു. എല്ലാവര്‍ക്കും ഇഷ്ടമായി. നായികയായി ഉറപ്പിച്ചു. പിറ്റേന്ന് വിവരം പറയാന്‍ വിളിച്ചു. കിട്ടിയില്ല. പുലര്‍ച്ചെ മൂന്നു മണിയായപ്പോള്‍ എനിക്ക് കോള്‍ വരുന്നു. ‘സര്‍ ഡയാനയാണ്. ഇപ്പോഴാണ് കോള്‍ കണ്ടത്.’ ഉറക്കം വിട്ട് ഞാന്‍ പറഞ്ഞു, ‘നായികയാണ്. നാളെത്തന്നെ പോരൂ’. പക്ഷേ, ഉത്തരം കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി. ‘സോറി സര്‍ അഭിനയിക്കുന്നില്ല, ചില ബന്ധുക്കള്‍ക്ക് താല്‍പര്യമില്ല.’

ഇതു കേട്ടതും ഞാന്‍ പറഞ്ഞു, ‘രണ്ടു തെറ്റാണ് ഡയാന ചെയ്തത്. ഒന്ന് വെളുപ്പിനെ മൂന്നു മണിക്ക് വിളിച്ച് എഴുന്നേല്‍പിച്ചു, പിന്നെ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. രണ്ടും തെറ്റാണ്. ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും ഇഷ്ടമാണെങ്കില്‍ നാളെ വരൂ.’ഡയാന എത്തി. കുറച്ചു ദിവസം ഷൂട്ടിങ് കണ്ടു, പിന്നെ അഭിനയിക്കാന്‍ തുടങ്ങി.

ഒരു ദിവസം കാറില്‍ ലൊക്കേഷനിലേക്കു പോകുമ്പോള്‍ ഒരു സിനിമയുടെ പോസ്റ്റര്‍ കണ്ടു, ഡയാന. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സിനിമ. ഡയാനയെന്ന പേര് മാറ്റിയാലോ എന്നു ഞാന്‍ ചോദിച്ചു. മൂന്ന് പേര് എഴുതി കൊടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് നയന്‍താര. അര്‍ഥം എന്താണെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു കൊടുത്തു, നക്ഷത്രം പോലെ കണ്ണുള്ളവള്‍’ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Latest Stories

പോക്‌സോ കേസ് പ്രതി സ്‌കൂളില്‍ മുഖ്യാതിഥിയായ സംഭവം; ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ദൗത്യം ഫലംകണ്ടു, താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍

സത്യം അന്വേഷിക്കേണ്ടത് പ്രധാനമാണ്; ബിജെപി ജനങ്ങളുടെ മരണത്തിലും കളവ് പറയുന്നുവെന്ന് അഖിലേഷ് യാദവ്

“ഈവലയം”: സ്‌ക്രീൻ ആസക്തിയുടെ അദൃശ്യ കെണികളെക്കുറിച്ച് ഒരു ചലച്ചിത്രം; റിലീസ് 13ന്

രണ്ടു ഭാ​ഗങ്ങൾ വെട്ടിയൊതുക്കി ഒറ്റചിത്രമായി റീ റിലീസിനെത്തിക്കും; 'ബാഹുബലി' തീയേറ്ററുകളിൽ എത്തുക ഒക്ടോബറിൽ..

കബഡി മത്സരത്തിന്റെ ചടുലതയും ആകാംക്ഷയുമായി ഷെയ്ന്‍ നിഗം; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ബള്‍ട്ടി' ടൈറ്റില്‍ ടീസര്‍

കുംഭമേളയിൽ കൊല്ലപ്പെട്ടത് 82 പേർ, സർക്കാർ കണക്ക് തള്ളി ബിബിസി; 37 പേർ മരിച്ചെന്നാണ് യുപി സർക്കാറിൻ്റെ ഔദ്യോഗിക കണക്ക്

കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു, എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കിയത് അവൻ, ഫൈനലിൽ വില്ലനായത് ആരെന്ന് പറഞ്ഞ് നേഹാൽ വധേര