'ഇവരൊന്നും ജേർണലിസ്റ്റുകളല്ല; മഞ്ഞ പത്രക്കാർ, വെറും പാപ്പരാസികൾ' : സാബു മോൻ

ഒരു സിനിമയുടെ റിവ്യൂ വരുന്നതിനെ പറ്റി സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾ നടക്കുന്ന കാലമാണിത്. കാശ് വാങ്ങി നെഗറ്റീവ് റിവ്യൂ മാത്രം പറയുന്നവരും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ  ഉന്നയിക്കുന്ന പ്രധാനമായ വിമർശനം.

ഇപ്പോഴിതാ ഒരു സിനിമയുടെ ആദ്യ ഷോ കഴിയുന്നതിന് മുന്നേ തന്നെ നെഗറ്റീവ് റിവ്യൂ പറയുന്ന ആളുകൾക്കെതിരെ ആഞ്ഞടിക്കുകയാണ് സാബു മോൻ.  ഇത്തരം ആളുകൾ ജേർണലിസ്റ്റുകളല്ലന്നും  പാപ്പരാസികളാണെന്നും, പണ്ടത്തെ മഞ്ഞ പത്രത്തിന്റെ ഡിജിറ്റൽ വേർഷനാണ് ഇത്തരം ഓൺലൈൻ ചാനലുകളെന്നും താരം പറഞ്ഞു.

ഈ റിവ്യൂ ചെയ്യുന്നവരുടെ ഒരേയൊരു ലക്ഷ്യം, കണ്ടന്റ ഉണ്ടാക്കുക എന്നതാണ്, അല്ലാതെ സിനിമയെ നന്നാക്കുക എന്നതല്ല. ഒരു കാര്യം ചെയ്തത് ശരിയായില്ല എന്ന നമ്മൾ പറയുമ്പോൾ നമുക്കത് നന്നായി കാണണം എന്ന ആഗ്രഹം കൊണ്ടല്ലേ, അപ്പോൾ ചെയ്ത ആൾ, അത്  എങ്ങനെ  ചെയ്യണമായിരുന്നു എന്ന ചോദിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്ന് പറയുന്നത് നമുക്കൊരു പ്രൊഡക്റ്റീവ് ഔട്ട്പുട്ട് തരും. അത്തരത്തിലുള്ളതൊന്നും ഈ റിവ്യൂകളിൽ ഇല്ല.

എൺപത്- തൊണ്ണൂറുകളിലൊക്കെ നമ്മുടെ നാട്ടിൽ മഞ്ഞപത്രങ്ങളുണ്ടായിരുന്നു, അത്തരത്തിലുള്ള മറ്റൊരു വേർഷനാണ് പണം വാങ്ങി റിവ്യൂ ചെയ്യുന്ന ഇത്തരം ഓൺലൈൻ ചാനലുകളെന്നും സാബു മോൻ പറഞ്ഞു.

എനിക്ക് നേരിട്ട് അറിയാം കുറേ എണ്ണം സിനിമ പോലും കണ്ടിട്ടുണ്ടാവില്ല, ഇന്റർവെല്ലിനൊക്കെ പറയും സിനിമ കൊള്ളില്ല എന്ന്, ഞാൻ വലിയ തിരക്കുള്ള നായക നടനൊന്നുമല്ല, ഇവരോട് ചോദിക്കാൻ ആരുമില്ലന്നേ, എഴുന്നേറ്റ് നിന്ന് ചോദിക്കണം, റിജക്ട് ചെയ്യണം, ഇവർക്കാർക്കും ഇന്റർവ്യൂ കൊടുക്കരുത്, സിനിമാ ലോകത്താരും ഇവരോട് സംസാരിക്കരുത്.

ഇങ്ങനെ ഇവരെ ഒഴിവാക്കിയാൽ ഇവരെന്ത് ചെയ്യുമെന്ന് സാബു മോൻ ചോദിക്കുന്നുണ്ട്, അങ്ങനെ ഒഴിവാക്കിയാൽ   ഇവർ തീരുമെന്നും സാബു മോൻ പറഞ്ഞുവെയ്ക്കുന്നു. തന്റെ പുതിയ ചിത്രമായ ‘പ്രാവിന്റെ” വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ മൂവി വേൾഡ് മീഡിയക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക