പ്രതിഫലത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്നില്ല; പ്രശസ്തിയും പണവുമല്ല എനിക്ക് പ്രധാനം: പ്രിയ വാര്യർ

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലുവിന്റെ ‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെയാണ് താരം മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായത്. ഇതോടെ പ്രിയ ലോകശ്രദ്ധ നേടുകയായിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ച് ആളുകൾക്കുള്ള ഒരു മിഥ്യ ധാരണയെ കുറിച്ച് ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടി.

തന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള തെറ്റിദ്ധാരണയ്ക്ക് ഉള്ള മറുപടി നടി നൽകി. പ്രതിഫലത്തിന്റെ കാര്യത്തിൽ താൻ വിട്ടുവീഴ്ച ചെയ്യാറില്ല എന്നും താൻ വലിയ പ്രതിഫലം ചോദിക്കും എന്ന കിംവദന്തി സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെന്നും പ്രിയ പറയുന്നു. അത്തരമൊരു സമയത്ത് താൻ അത് കേൾക്കാൻ ഇടവന്നപ്പോൾ താൻ ആ കാര്യം തിരിച്ചു ചോദിച്ചു എന്നും നടി പറഞ്ഞു. ഇത്രയധികം പണം ഞാൻ പ്രതിഫലമായി വാങ്ങുന്നുണ്ടായിരുന്നുവെങ്കിൽ ദുബായിലോ വേറെ എവിടെയെങ്കിലും പോയി ഞാൻ സെറ്റിലാവായിരുന്നല്ലോ എന്നും താൻ പറഞ്ഞു.

അപ്പീലിങ് ആയ സബ്ജക്ടാണെങ്കിൽ … ഞാൻ ഫ്രീയായിട്ട് വന്ന് ചെയ്യാൻ റെഡിയാണെന്ന് ഞാൻ പറയാറുണ്ട്. കാരണം ഞാൻ പറഞ്ഞതു പോലെ ഫെയിമും മണിയുമല്ല എന്റെ പ്രൈമറി ​ഗോൾസ്. എനിക്ക് അഭിനയിക്കണം, നല്ല പെർഫോമൻസ് ചെയ്യണം, നല്ല സിനിമകളുടെ ഭാ​ഗമാകണം ഇതൊക്കെയാണ് എന്റെ പ്രൈമറി ​ഗോൾസ്. അതുകൊണ്ട് തന്നെ ഫെയിമും മണിയും എനിക്ക് സെക്കന്ററിയാണ്. അതൊന്നും എനിക്ക് വിഷയമല്ല.

നല്ലൊരു ബ്രാന്റിന്റെ കൂടെ കൊളാബ്രേറ്റ് ചെയ്യുന്നതാണെങ്കിൽ പോലും ഇൻസ്റ്റ​ഗ്രാമിൽ ചാർജ് ചെയ്യുന്നതാണെങ്കിൽ പോലും നല്ലൊരു ബ്രാന്റാണെങ്കിൽ ഞാൻ അവിടെയും നെ​ഗോഷിയേറ്റ് ചെയ്യാൻ റെഡിയാണ്. അങ്ങനെയൊരു കടുംപിടുത്തമൊന്നും എനിക്കില്ല. ബാർ​ഗെയ്നിങിന് ഒക്കെ ചെയ്യാം എന്നും പ്രിയ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി