സുപ്രീം കോടതി വിധി പ്രകാരം ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്, അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്: സൂരജ് സന്തോഷ്

അയോദ്ധ്യ രാമക്ഷേത്ര വിഷയത്തിൽ ഗായിക കെ. എസ് ചിത്രയ്ക്കെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഗായകൻ സൂരജ് സന്തോഷ്. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കുകയും, വീടുകളിൽ വിളക്കുകൾ തെളിയിക്കണമെന്നുമാണ് കെ. എസ് ചിത്ര പറഞ്ഞത്.

ചിത്രയ്ക്കെതിരെ വിമർശനം ഉന്നയിച്ചതിന് സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ് സൂരജ് സന്തോഷ്. എന്നാലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് സൂരജ് സന്തോഷ് ദി ഫോർത്തിനോട് പറഞ്ഞത്. കൂടാതെ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറുമെന്നും സൂരജ് സന്തോഷ് പറയുന്നു.

“വർഷങ്ങളായി കെ എസ് ചിത്ര ഭക്തിഗാനങ്ങൾ ആലപിക്കാറുണ്ട്, അതിനെ ആരും കുറ്റം പറയാറില്ലല്ലോ അത് ആസ്വദിക്കാറുമുണ്ട്. ചിത്രയുടെ ആത്മീയതയയും ആരും വിമർശിക്കാറില്ല. പക്ഷേ വർഷങ്ങളായി സംഘപരിവാർ ഇവിടുത്തെ ഹിന്ദുക്കൾ അപകടത്തിലാണെന്ന നരേറ്റീവ് പ്രചരിപ്പിക്കാറുണ്ട്. അത്തരത്തിൽ സമൂഹത്തിൽ വർഗീയ വിഭജനം നടത്തുന്ന സംഘപരിവാറിന് നേട്ടം ഉണ്ടാക്കുന്ന തരത്തിൽ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇപ്പോൾ കെ എസ് ചിത്ര സ്വീകരിച്ചിരിക്കുന്നത്.

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നതെന്നും അതിനെ വിമർശിക്കുന്നത് എന്തിനാണെന്നുമാണ് സംഘപരിവാർ ചോദിക്കുന്നത്. മുമ്പും പലവിഷയങ്ങളിലും സുപ്രീം കോടതിയുടെ വിധികൾ ഉണ്ടാവുകയും അതിനെയെല്ലാം എത്രത്തോളം അസഹിഷ്ണുതയോടെയാണ് ഇവർ കണ്ടതെന്നും നമ്മൾ എല്ലാവരും കണ്ടതാണ്.

സുപ്രീം കോടതി വിധിയിൽ പണിത രാമക്ഷേത്രത്തിൽ പോയാലോ പ്രാർത്ഥിച്ചാലോ കെ എസ് ചിത്രയെ ആരും വിമർശിക്കില്ല, ആക്രമിക്കുകയുമില്ല. എന്നാൽ സുപ്രീം കോടതി വിധി പ്രകാരം ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചതിന് കേരളത്തിൽ, പൊതുവിടത്തിൽ വെച്ച് കായികമായി ആക്രമിക്കപ്പെട്ട സ്ത്രീ ബിന്ദു അമ്മിണിയാണ്. അവരെ ആക്രമിച്ചത് സംഘപരിവാറുമാണ്. അവിടെ ഇരു വ്യക്തികളുടെയും സോഷ്യൽ ക്യാപിറ്റലും ജാതിയും നിറവുമെല്ലാം ഘടകമായിമാറും.” എന്നാണ് ദി ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സൂരജ് സന്തോഷ് പറഞ്ഞത്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്