വിന്‍സിയും കുടുംബവും ഞങ്ങള്‍ക്കൊപ്പം പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു, പത്ത് വര്‍ഷമായി അവനെ വേട്ടയാടുകയാണ്; ഷൈനിന്റെ കുടുംബം

വിന്‍സി അലോഷ്യസിന്റെ കുടുംബവുമായി നല്ല ബന്ധമാണെന്ന് ഷൈന്‍ ടോം ചാക്കോയുടെ കുടുംബം. പൊന്നാനിയില്‍ ഒന്നിച്ച് ഉണ്ടായിരുന്നു. നാല് മാസം മുമ്പ് നടന്ന ഷൂട്ടിങ്ങിനിടെ പ്രശ്‌നമൊന്നും ഉണ്ടായില്ല, ഇപ്പോള്‍ എന്താണ് പ്രശ്‌നം എന്നാണ് കുടുംബം ചോദിക്കുന്നത്. വിവാദങ്ങള്‍ക്ക് ശേഷം വിന്‍സിയെ ബന്ധപ്പെടാന്‍ സാധിച്ചില്ല എന്നാണ് ഷൈനിന്റെ കുടുംബം പറയുന്നത്.

”പത്ത് വര്‍ഷമായി ഷൈനിനെ വേട്ടയാടുന്നത് തുടരുകയാണ്. വിന്‍സിയുമായും വിന്‍സിയുടെ കുടുംബവുമായും ചെറുപ്പം മുതലേ ബന്ധം ഉണ്ട്. ഞങ്ങള്‍ പൊന്നാനിയില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. അത്ര അടുപ്പമുള്ളവരാണ് ഇരു കുടുംബവും. നാലുമാസം മുമ്പാണ് ഷൂട്ടിങ് സെറ്റില്‍ വിന്‍ സിയും ഷൈനും ഒരുമിച്ച് ഉണ്ടായിരുന്നത്.”

”അന്നൊന്നും പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ പരാതിയുമായി എത്തുന്നത് എന്താണെന്ന് അറിയില്ല. വിവാദങ്ങള്‍ ഉണ്ടായ ശേഷം ഷൈനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അപരിചിതര്‍ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ ഉണ്ടായ ഭയം കൊണ്ടാകും ഷൈന്‍ ഹോട്ടലില്‍ നിന്നും ഓടിയത്. പരിശോധിക്കാനെത്തിയവര്‍ക്ക് എന്തെങ്കിലും കിട്ടിയോ?”

”അത് ആരെങ്കിലും അന്വേഷിച്ചോ? പൊലീസിന്റെ വേഷത്തിലൊന്നുമല്ല അവര്‍ എത്തിയത്. ഭീമാകാരനായ ഒരാളെ കണ്ട് ഭയന്ന് ഓടിയതാണ്. അവന്‍ ഇറങ്ങി ഓടിയെന്നത് സത്യം. പക്ഷേ വന്നവര്‍ക്ക് അവിടെ പരിശോധിച്ചപ്പോള്‍ എന്തെങ്കിലും കിട്ടിയോ അതാണ് ഞങ്ങള്‍ക്കറിയേണ്ടത്” എന്നാണ് ഷൈനിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, നടന്റെ സഹോദരനും സംഭവത്തില്‍ പ്രതികരിച്ചു. ”ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ അല്ലേ? റണ്‍ കൊച്ചി റണ്‍ പരിപാടി നടക്കാറുണ്ടല്ലോ, ഓടാന്‍ വേണ്ടിയുള്ള പരിപാടികള്‍, മാരത്തോണ്‍ ഒക്കെ നടത്താറില്ലേ ഇവിടെ. അതിന്റെ ഭാഗമായി കണ്ടാല്‍ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്‌നം? മോശമായി പെരുമാറിയെന്നു ആര് പറഞ്ഞു” എന്നായിരുന്നു നടന്റെ സഹോദരന്‍ ജോ ജോണ്‍ ചാക്കോയുടെ പ്രതികരണം.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "