വിജയ്ക്കൊപ്പമുണ്ട് സം​ഗീത, എവിടെയും പോയിട്ടില്ല, വിവാഹ മോചന അഭ്യൂഹ​ങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട് നടന്റെ സുഹൃത്ത്

തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സിനിമ കരിയറിൽ അടുത്തിടെ സൂപ്പർതാരം എടുത്ത തീരുമാനം മലയാളി ആരാധകരെയും നിരാശരാക്കിയിരുന്നു. ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം അഭിനയം നിർത്തുമെന്നും രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമെന്നുമാണ് വിജയ് അറിയിച്ചത്. വിജയ് രാഷ്ട്രീയ രം​ഗത്ത് എത്തിയതിന് പിന്നാലെ നടനെ കുറിച്ച് പലതരത്തിലുളള അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. നടനും ഭാര്യ സം​ഗീതയും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ സമൂ​ഹ മാധ്യമങ്ങളിൽ വന്നിരുന്നു.

പൊതുവേദികളിൽ വിജയ്ക്കൊപ്പം ഇപ്പോൾ സം​ഗീതയെ അധികം കാണാറില്ല. കൂടാതെ അടുത്തിടെ നടന്നൊരു അഭിമുഖത്തിൽ മരുമകളെ കുറിച്ച് സംസാരിക്കാൻ വിജയ് യുടെ പിതാവ് ചന്ദ്രശേഖർ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് വേർപിരിയൽ അഭ്യൂഹ​ങ്ങൾക്ക് കാരണമായത്. ഭർത്താവിന്റെ രാഷ്ട്രീയ പ്രവേശനം സം​ഗീതയ്ക്ക് ഇഷ്ടമില്ലെന്നും അതിനാൽ‌ സ്വന്തം വീട്ടിലേക്ക് പോയെന്നും വാർ‌ത്തകൾ വന്നു. എന്നാൽ ഇതിനോടൊന്നും വിജയ് യും കുടുംബവും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

എന്നാൽ ഇത്തരം വാർത്തകളിൽ വിജയുടെ സുഹൃത്തും നടനുമായ സഞ്ജീവ് വെങ്കട് പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് സഞ്ജീവ്. വിജയ് യും സം​ഗീതയും ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങൾ പൊതുയിടത്ത് കൊണ്ടുവരാൻ താത്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തിൽ വിജയ്ക്ക് നിർബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമയൽ എക്‌സ്‌പ്രസ് സീസൺ 2 എന്ന ടിവി പരിപാടിയിൽ ആയിരുന്നു നടന്റെ പ്രതികരണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക