'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

വിവാഹമോചനത്തിന് ശേഷം താന്‍ നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെ കുറിച്ച് പറഞ്ഞ് നടി സാമന്ത. തന്നെ ‘സെക്കന്‍ഡ് ഹാന്‍ഡ്’ എന്ന് ലേബല്‍ ചെയ്യപ്പെട്ടതിനെ കുറിച്ചാണ് സാമന്ത സംസാരിച്ചത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപിച്ചു കിടക്കുന്ന ആഴത്തിലുള്ള പുരുഷാധിപത്യത്തെയും ലൈംഗികതയെയും സാമന്ത സംസാരിച്ചത്.

ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോള്‍, വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടി വരുന്നു. ‘സെക്കന്‍ഡ് ഹാന്‍ഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമന്റുകള്‍ എനിക്ക് കിട്ടാറുണ്ട്. നിങ്ങള്‍ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്, അവിടെ നിങ്ങള്‍ ഒരു കാലത്ത് വിവാഹിതയായിരുന്നു.

നിങ്ങള്‍ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഓരോ പെണ്‍കുട്ടിയ്ക്കും ഇതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാന്‍ വളരെയധികം വളര്‍ന്നു, ഞാന്‍ അവിശ്വസനീയമായ രീതിയില്‍ ജോലി ചെയ്യുന്നു.

എന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. പലരും തീര്‍ത്തും അസത്യമായ പല കാര്യങ്ങളും എന്നെ കുറിച്ച് പറഞ്ഞു. ‘ഇതൊന്നും ശരിയല്ല, ഞാന്‍ സത്യം പറയട്ടെ’ എന്ന് പറയാന്‍ ഒരുപാട് പ്രലോഭനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൃത്തികെട്ട കഥകളും പരമമായ നുണകളും പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ സത്യം വിളിച്ചു പറയാന്‍ ശ്രമിച്ചിരരുന്നു.

എന്നെ പിന്തിരിപ്പിച്ചത് ഞാന്‍ എന്നോട് തന്നെ നടത്തിയ ആത്മഭാഷണങ്ങളാണ് എന്നാണ് സാമന്ത പറയുന്നത്. അതേസമയം, വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം 2017ലാണ് സാമന്തയും ചൈതന്യയും വിവാഹിതരാവുന്നത്. 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ഡിസംബറിലാണ് ശോഭിതയും ചൈതന്യയും വിവാഹിതരാകാന്‍ പോകുന്നത്.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ