'അങ്ങേയറ്റം മനുഷ്യവിരുദ്ധത നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്ന, ഈ വൃത്തികേടുകള്‍ കാണുന്ന  ലക്ഷോപലക്ഷം ജനങ്ങള്‍ വെറും ഊളകള്‍ തന്നെ  ; കുടുംബവിളക്ക് സംവിധായകനെ വിമര്‍ശിച്ച് നടി!

കഴിഞ്ഞ ആഴ്ച സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ കലാമൂല്യമുള്ള പരമ്പരയില്ലാത്തതിനാല്‍ മികച്ച പരമ്പരയോ മികച്ച രണ്ടാമത്തെ പരമ്പരയോ പ്രഖ്യാപിച്ചിരുന്നില്ല. പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിലെ ആശങ്കയും ജൂറി പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ടിആര്‍പി റേറ്റിംഗില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പരമ്പരയായ കുടുംബവിളക്കിന്റെ സംവിധായകന്‍ പ്രതികരണവുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നുമായിരുന്നു സംവിധായകന്റെ പ്രതികരണം. ഈ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട്് നടി രേവതി സമ്പത്ത് വിമര്‍ശനം ഉന്നയിച്ചു. തന്റെ ഫേസ്ബുക്കിലൂടെയാണ് രേവതിയുടെ പ്രതികരണം.

അങ്ങനെ തോന്നിയോ അനില്‍ ബാസേ.. എന്നാല്‍ അങ്ങനെ തന്നെ ആകും… എന്ത്‌കൊണ്ട് കളിയാക്കികൂടാ? സീരിയലുകളോ അത് കാണുന്നതോ അല്ല പ്രശ്‌നം.ഇതുപോലുള്ള ടോക്‌സിസിറ്റികള്‍ ആഘോഷമാക്കി സീരിയല്‍ എന്നപേരില്‍ കലയെ കൊല ചെയ്യുന്ന, അങ്ങേയ്യറ്റം മനുഷ്യവിരുദ്ധത നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്ന,സീരിയല്‍ എന്ന ആശയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിങ്ങളടക്കമുള്ളവരുടെ ആ ശീലത്തിന് ഉചിതമായ തിരിച്ചടിയാണിത് നിസ്സംശയം. ഗംഭീരമായ തീരുമാനം, കണക്കായിപ്പോയി എന്നെ പറയാനുള്ളു. ഈ വൃത്തികേടുകള്‍ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങള്‍ വെറും ഊളകള്‍ തന്നെ ആണ് മിഷ്ടര്‍..

ബംഗാളി സീരിയല്‍ ‘ശ്രീമൊയി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. എഴുത്തുകാരിയും പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായ ലീന ഗംഗോപാധ്യായ് ആണ് ശ്രീമൊയിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. . ഇപ്പോഴും സംപ്രേഷണം തുടരുന്ന പരമ്പരയ്ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. എന്നാല്‍ കേരളത്തിലെ പ്രേക്ഷകരുടെ അഭിരുചി പ്രകാരം മാറ്റങ്ങള്‍ വരുത്തിയാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നതെന്നും കുടുംബവിളക്ക് സംവിധായകന്‍ അനില്‍ ബാസ് പറഞ്ഞിരുന്നു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്