സച്ചിയേട്ടന്‍ പോയി കഴിഞ്ഞിട്ടും ഞാന്‍ ആ വാട്‌സപ്പില്‍ മെസ്സേജ് ചെയ്യുമായിരുന്നു; ഓര്‍മ്മകള്‍ പങ്കുവെച്ച് അന്ന രേഷ്മ രാജന്‍

സംവിധായകന്‍ സച്ചിയുടെ അകാല വിയോഗം മലയാള സിനിമയ്ക്ക് വന്‍ നഷ്ടമാണ് സമ്മാനിച്ചത്. സച്ചിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായ അയ്യപ്പനും കോശിയും തരംഗമായതിന് പിന്നാലെയായിരുന്നു വിടവാങ്ങല്‍. സച്ചിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഇന്നും പങ്കുവയ്ക്കാറുണ്ട്. ഇ്‌പ്പോഴിതാ സംവിധായകനെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രേ്ഷ്മ.

സച്ചിയുടെ അയ്യപ്പനും കോശിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രാജന്‍ ആയിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രം കോശി കുര്യന്റെ ഭാര്യ ആയിട്ടാണ് അന്ന അഭിനയിച്ചത്. റൂബി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.

സച്ചിയുടെ വിയോഗം തനിക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം മരിച്ചെന്ന് അറിഞ്ഞിട്ടും വാട്‌സ്ആപ്പില്‍ മെസേജ് അയക്കാറുണ്ടായിരുന്നു എന്നുമാണ് അന്ന പറഞ്ഞത്. അമൃത ടിവിയിലെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ എത്തിയപ്പോഴാണ് അന്ന ഇക്കാര്യം പറഞ്ഞത്.

ഷൂട്ടെല്ലാം കഴിഞ്ഞ് സച്ചിയേട്ടന്‍ എന്നോട് ആദ്യം പറഞ്ഞത്. പിള്ളേരാണെങ്കിലും രാജുവേട്ടന്റെ കൂടെയല്ലേ അഭിനയിച്ചത്. അടുത്ത സിനിമ വരുമ്പോള്‍ നമ്മുക്ക് പൊളിക്കാം എന്നാണ്. ഒരു ദിവസം ഞാന്‍ വീട്ടില്‍ ആയിരിക്കുമ്പോഴാണ് എനിക്ക് കോള്‍ വരുന്നത് സച്ചിയേട്ടന്‍ ആശുപത്രിയില്‍ ആണെന്ന്. സര്‍ജറി കഴിഞ്ഞിട്ട് കുറച്ചു കോമ്പ്‌ലികേഷന്‍സ് ഉണ്ടെന്ന്,’

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഒരു രാത്രിയാണ് ഞാന്‍ ഇത് അറിയുന്നത്. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം മരിച്ചെന്ന് പറയുന്നത്. അന്ന് ഞാന്‍, സച്ചിയേട്ടന്റെ നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അത് ആരെങ്കിലും എടുക്കും എന്ന പ്രതീക്ഷയില്‍ ഞാന്‍ വിളിച്ചു. പക്ഷെ ആരും എടുത്തില്ല അത്,’എനിക്ക് തോന്നുന്നു സച്ചിയേട്ടന്‍ പോയി കഴിഞ്ഞിട്ടും ഞാന്‍ ഇങ്ങനെ വാട്‌സപ്പില്‍ മെസ്സേജ് ചെയ്യുമായിരുന്നു. ആരെങ്കിലും കാണുമോ റിപ്ലെ കിട്ടുമോ എന്നൊന്നും ഓര്‍ത്തിട്ടല്ല. പക്ഷെ എനിക്കെന്തോ! കുറച്ചു ദിവസമേ ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെങ്കിലും അങ്ങനെയൊരു ബന്ധം ആയിരുന്നു,’നടി പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക