രജനികാന്തും ചിരഞ്ജീവിയുമൊക്കെ 'ദിവ്യപുരുഷന്മാര്‍' ആയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്ത്: രാം ഗോപാല്‍ വര്‍മ്മ

രജനികാന്തും ചിരഞ്ജീവിയും എന്‍ടി രാമറാവുവുമെല്ലാം സൂപ്പര്‍ താരങ്ങളായി മാറിയത് അമിതാഭ് ബച്ചന്റെ സിനിമകള്‍ റീമേക്ക് ചെയ്താണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അമിതാഭ് ബച്ചനില്‍ നിന്ന് സ്വീകരിച്ച മാസ് മസാല ഴോണര്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഇന്നും സൗത്ത് സിനിമകള്‍ നിര്‍ത്തിയിട്ടില്ല എന്നാണ് ആര്‍ജിവി ഇന്ത്യാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

”തുടക്കത്തില്‍ സൗത്തിലെ നാല് ഭാഷകളും അമിതാഭ് ബച്ചന്‍ ചിത്രങ്ങള്‍ റീമേക്ക് ചെയ്യുമായിരുന്നു. രജനികാന്തും ചിരഞ്ജീവിയും എന്‍ ടി രാമറാവുവും രാജ്കുമാറും ബച്ചന്റെ 70-80 കളിലെ സിനിമകളുടെ റീമേക്കുകള്‍ ആയിരുന്നു ചെയ്തിരുന്നത്. പിന്നീട്, 90കളില്‍, ബച്ചന്‍ നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേള എടുത്തു.”

”ആ സമയം യാദൃശ്ചികമായി നിരവധി സംഗീത കമ്പനികളും ഇന്ത്യന്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. പിന്നീട് അവരുടെ സംഗീതം വില്‍ക്കാന്‍ വേണ്ടി മാത്രം ബോളിവുഡ് സിനിമകള്‍ ചെയ്തു. അപ്പോഴാണ് മേനെ പ്യാര്‍ കിയ പോലുള്ള സിനിമകള്‍ പുറത്തുവന്നത്. എന്നാല്‍ സൗത്ത് സിനിമകള്‍ ഒരിക്കലും മാസ് സിനിമകളില്‍ നിന്നും പുറത്തുവന്നില്ല.”

”അങ്ങനെയാണ് ഈ നടന്മാരെല്ലാം ദിവ്യപുരുഷന്മാരായി മാറിയത്. ദക്ഷിണേന്ത്യയിലെ വാണിജ്യ ചിത്രങ്ങളുടെ സംവിധായകര്‍ക്ക് ലോകസിനിമയുമായി അധികം സമ്പര്‍ക്കമില്ല. നമ്മള്‍ സംസാരിക്കുന്നത് പോലെ അവര്‍ക്ക് ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ല” എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ