ഏഴ് ദിവസവും കുഞ്ചാക്കോ ബോബന്‍ വന്ന് അഭിനയിച്ചു, സുനില്‍ രാജ് പറഞ്ഞത് തെറ്റ്: നിര്‍മ്മാതാവ്

കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയ സുനില്‍ രാജിനെതിരെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാവ് അജിത് തലപ്പിള്ളി. കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്കായി ഏഴ് ദിവസത്തെ ഡേറ്റ് ആണ് തന്നത്, ഈ ഏഴ് ദിവസവും അദ്ദേഹം വന്ന് അഭിനയിച്ചിരുന്നു എന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ എല്ലാ സീനുകളും ചെയ്തത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. സുനില്‍ രാജ് അഭിനയിച്ചത് സജഷന്‍ സീനുകളില്‍ അദ്ദേഹം ഇരിക്കുന്നതു പോലെയുള്ള രംഗങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാവ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. സുനില്‍ രാജ് എന്തുകൊണ്ടാണ് വാസ്തവവിരുദ്ധമായ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അജിത് പറഞ്ഞു.

അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളില്‍ അഭിനയിച്ചത് താനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുനില്‍ രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

”പുറത്തു വിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു സുനില്‍ രാജ് സിനിമയില്‍ അഭിനയിച്ച വിവരം പുറത്തുവിട്ടത്.

പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോയുമായി നടന്‍ രംഗത്തെത്തി. കുഞ്ചാക്കോ ബോബന് തിരക്കുള്ള സമയത്ത് ചില സജഷന്‍ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് രംഗങ്ങളാണ് താന്‍ ചെയ്തതെന്ന് പറഞ്ഞാണ് സുനില്‍ വീഡിയോ പങ്കുവച്ചത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി