ഏഴ് ദിവസവും കുഞ്ചാക്കോ ബോബന്‍ വന്ന് അഭിനയിച്ചു, സുനില്‍ രാജ് പറഞ്ഞത് തെറ്റ്: നിര്‍മ്മാതാവ്

കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയ സുനില്‍ രാജിനെതിരെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാവ് അജിത് തലപ്പിള്ളി. കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്കായി ഏഴ് ദിവസത്തെ ഡേറ്റ് ആണ് തന്നത്, ഈ ഏഴ് ദിവസവും അദ്ദേഹം വന്ന് അഭിനയിച്ചിരുന്നു എന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ എല്ലാ സീനുകളും ചെയ്തത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. സുനില്‍ രാജ് അഭിനയിച്ചത് സജഷന്‍ സീനുകളില്‍ അദ്ദേഹം ഇരിക്കുന്നതു പോലെയുള്ള രംഗങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാവ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. സുനില്‍ രാജ് എന്തുകൊണ്ടാണ് വാസ്തവവിരുദ്ധമായ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അജിത് പറഞ്ഞു.

അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളില്‍ അഭിനയിച്ചത് താനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുനില്‍ രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

”പുറത്തു വിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു സുനില്‍ രാജ് സിനിമയില്‍ അഭിനയിച്ച വിവരം പുറത്തുവിട്ടത്.

പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോയുമായി നടന്‍ രംഗത്തെത്തി. കുഞ്ചാക്കോ ബോബന് തിരക്കുള്ള സമയത്ത് ചില സജഷന്‍ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് രംഗങ്ങളാണ് താന്‍ ചെയ്തതെന്ന് പറഞ്ഞാണ് സുനില്‍ വീഡിയോ പങ്കുവച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി