ഏഴ് ദിവസവും കുഞ്ചാക്കോ ബോബന്‍ വന്ന് അഭിനയിച്ചു, സുനില്‍ രാജ് പറഞ്ഞത് തെറ്റ്: നിര്‍മ്മാതാവ്

കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയ സുനില്‍ രാജിനെതിരെ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയുടെ നിര്‍മ്മാതാവ് അജിത് തലപ്പിള്ളി. കുഞ്ചാക്കോ ബോബന്‍ സിനിമയ്ക്കായി ഏഴ് ദിവസത്തെ ഡേറ്റ് ആണ് തന്നത്, ഈ ഏഴ് ദിവസവും അദ്ദേഹം വന്ന് അഭിനയിച്ചിരുന്നു എന്നാണ് നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

സിനിമയിലെ എല്ലാ സീനുകളും ചെയ്തത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. സുനില്‍ രാജ് അഭിനയിച്ചത് സജഷന്‍ സീനുകളില്‍ അദ്ദേഹം ഇരിക്കുന്നതു പോലെയുള്ള രംഗങ്ങള്‍ മാത്രമാണെന്ന് നിര്‍മ്മാതാവ് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. സുനില്‍ രാജ് എന്തുകൊണ്ടാണ് വാസ്തവവിരുദ്ധമായ പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നും നിര്‍മ്മാതാവ് എന്ന നിലയില്‍ ഇക്കാര്യം വ്യക്തമാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അജിത് പറഞ്ഞു.

അതേസമയം, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യില്‍ കുഞ്ചാക്കോ ബോബന്റെ ഡ്യൂപ്പ് ആയി ചില സീനുകളില്‍ അഭിനയിച്ചത് താനാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു സുനില്‍ രാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണവുമായി നടന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

”പുറത്തു വിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ്. പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങള്‍ ചെയ്യാന്‍ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു സുനില്‍ രാജ് സിനിമയില്‍ അഭിനയിച്ച വിവരം പുറത്തുവിട്ടത്.

പിന്നാലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു എന്ന് പറഞ്ഞു കൊണ്ട് ഒരു വീഡിയോയുമായി നടന്‍ രംഗത്തെത്തി. കുഞ്ചാക്കോ ബോബന് തിരക്കുള്ള സമയത്ത് ചില സജഷന്‍ ഷോട്ട്, പാച്ച് ഷോട്ട്, ചീറ്റിങ് ഷോട്ട്, ഡ്യൂപ്പ് ഷോട്ട് എന്നൊക്കെ പറയുന്ന പോലെയുള്ള കുറച്ച് രംഗങ്ങളാണ് താന്‍ ചെയ്തതെന്ന് പറഞ്ഞാണ് സുനില്‍ വീഡിയോ പങ്കുവച്ചത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി