നസീർ സാറിനെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ഇവന് ഭ്രാന്താണ്, ജനങ്ങൾ കല്ലെറിയും, ടിനി ടോമിനെതിരെ മണിയൻപിളള രാജു

മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിനെ കുറിച്ച് നടൻ ടിനി ടോം നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾ സോഷ്യൽ‌ മീഡിയയിൽ ചർച്ചയായിരുന്നു. അവസാനകാലത്ത് സിനിമയിൽ അവസരം കുറഞ്ഞതില്‍ വിഷമിച്ചായിരുന്നു നസീര്‍ സാർ മരിച്ചതെന്നായിരുന്നു ടിനി പറഞ്ഞത്. സിനിമകൾ ഇല്ലാതായതോടെ അദ്ദേഹം എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടിൽ നിന്നിറങ്ങി അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരയുമായിരുന്നു എന്നും ടിനി ടോം പറഞ്ഞു. ഒരു അഭിമുഖത്തിൽ ആയിരുന്നു ടിനിയുടെ പരാമർശം. എന്നാൽ ഇത് വിവാദമായതോടെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയത്. തുടർന്ന് മാപ്പ് പറഞ്ഞ് ടിനി ടോം എത്തുകയും ചെയ്തിരുന്നു.

ഇക്കാര്യം തന്നോട് പറഞ്ഞത് നടനും നിർമാതാവുമായ മണിയൻപിള്ള രാജു ആണെന്നും ടിനി പറഞ്ഞു. ഇതിന് പിന്നാലെ ടിനിക്കെതിരെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മണിയൻപിള്ള രാജു. സംവിധായകൻ ആലപ്പി അഷ്റഫുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. ഞാൻ അങ്ങനെ നസീർ സാറിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. നസീർ സാറിനെ ആരാധിക്കുന്ന ജനങ്ങളുണ്ടെന്നും അവൻ ടിനിയെ കല്ലെറിയുമെന്നും നടൻ കൂട്ടിച്ചേർത്തു.

‘ഒരിക്കലും ഇല്ല. ഒരിക്കലും ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായൊരു മനുഷ്യനെ അതിന് മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിട്ടുണ്ട്. മുൻപും മണ്ടത്തരങ്ങൾ പറഞ്ഞ് ടിനി ടോം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. എന്തിന് ഇത്രയും മഹാനായൊരു മനുഷ്യനെ കുറിച്ച് ഇത്തരം പരാമർശം നടത്തുന്നത്’, മണിയൻപിള്ള രാജു ചോദിച്ചു.

‘ഇവന് ഭ്രാന്താണ്. ഏറ്റവും കൂടുതൽ സിനിമകൾ അഭിനയിക്കുകയും നായകനാകുകയും ഒക്കെ ചെയ്ത ആളാണ് നസീർ സാർ. അദ്ദേഹത്തെ ആരാധിക്കുന്ന ജനങ്ങളുണ്ട് ഇവിടെ. അവരെല്ലാം ടിനിയെ കല്ലെറിയും. ടിനി മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തെന്ന് അറിയുന്നുണ്ട്’, മണിയൻപിള്ള രാജു ആലപ്പി അഷ്റഫുമായുള്ള സംസാരത്തിൽ പറഞ്ഞു.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി