ഞാന്‍ ഇരയാണ്, മസാലകള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയാണ്.. ആ സിനിമയ്ക്ക് നെഗറ്റീവ് പബ്ലിസിറ്റി കൊടുത്ത് എന്നെ പേഴ്‌സണലി ബാധിച്ചിരുന്നു: മംമ്ത

താന്‍ വ്യാജ വാര്‍ത്തകളുടെ ഇരയാണെന്ന് നടി മംമ്ത മോഹന്‍ദാസ്. തന്റെ ഒരു സിനിമയെ നെഗറ്റീവ് പബ്ലിസിറ്റി നല്‍കി പ്രചരിപ്പിച്ചത് വ്യക്തിപരമായി ബാധിച്ചിരുന്നു. തനിക്ക് രോഗം വന്നപ്പോള്‍ തന്റെ കൈയ്യും കാലുമാണെന്ന് പറഞ്ഞ് മസാലകള്‍ ചേര്‍ത്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നത്.

കരിയര്‍ തുടങ്ങുമ്പോള്‍ മുതല്‍ തന്നെ വ്യാജ വാര്‍ത്തകള്‍ക്ക് ഇരയായിരുന്നു. താന്‍ ചെയ്ത ഒരു ചിത്രത്തെ നെഗറ്റീവായി പബ്ലിസിറ്റി ചെയ്യുകയും അത് പേഴ്‌സണലി ബാധിക്കുകയും ചെയ്തിരുന്നു. പിന്നെ തനിക്ക് സുഖമില്ലാതായപ്പോള്‍ താന്‍ പറഞ്ഞതല്ലാതെ അതിനൊപ്പം കുറച്ചുകൂടി മസാലകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിപ്പിച്ചു.

അസുഖത്തെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടുന്ന സാഹചര്യം വന്നപ്പോള്‍ അസുഖത്തെ കുറിച്ച് ഏറ്റവും കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പൊതുജനങ്ങളോട് പറയാന്‍ താല്‍പര്യപ്പെട്ടിരുന്നത്. പക്ഷേ അതിനൊപ്പം കുറേ മസാലകളും ചേര്‍ത്തായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്.

ഓട്ടോ ഇമ്മ്യൂണിന്റെ പ്രശ്‌നം വന്നപ്പോള്‍ തന്റേതെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ കൈയുടെയും കാലിന്റെയും ഒരുപാട് ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പക്ഷേ അതൊന്നും തന്റേതായിരുന്നില്ല. തന്റെ കൈയും എന്റെ കാലും എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഇത് കാണുന്ന ജനങ്ങള്‍ വിചാരിക്കുന്നത് അയ്യോ ഇങ്ങനെ ആയോ എന്നൊക്കെയാണ്. ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ കുറേ ആള്‍ക്കാര്‍ കുറേ സിമ്പതി മെസ്സേജുകള്‍ അയക്കാന്‍ തുടങ്ങി. എന്നാല്‍ തനിക്ക് അതിന്റെയൊന്നും ആവശ്യമില്ല എന്നാണ് മംമ്ത പറയുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി