അറിഞ്ഞു തന്ന അടി പോലെയായിരുന്നു, മഞ്ജു കരണക്കുറ്റി നോക്കി അടിച്ചു: കുഞ്ചാക്കോ ബോബന്‍

രാജേഷ് പിള്ള ചിത്രം “വേട്ട” എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ തന്നെ മുഖത്തടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോഴുണ്ടായ അനുഭവം തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍. അടിച്ചോളാന്‍ രാജേഷും താനും മഞ്ജുവിനോട് പറയുകയായിരുന്നുവെന്ന് ചാക്കോച്ചന്‍ പറയുന്നു.

“രാജേഷ് തല്ലിക്കോളാന്‍ പറഞ്ഞു. തനിക്ക് പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. പിന്നെ ഞാന്‍ കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ചു. അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു. എന്നാല്‍ രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു സോറി പറയും. അങ്ങനെയാവുമ്പോള്‍ എഡിറ്റ് ചെയ്യാന്‍ കട്ടിങ് പോയന്റ് ഉണ്ടാവില്ല. അതുകൊണ്ടാണ് മൂന്ന് ടേക്കുകള്‍ എടുക്കേണ്ടി വന്നത്,” ചാക്കോച്ചന്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് വേട്ട. ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകളും വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നുവെന്ന് മഞ്ജുവും ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ചാക്കോച്ചന്റെ കവിളത്ത് അടിക്കേണ്ടി വന്നത് വളരെ വേദനാജനകമായ കാര്യമാണ് തനിക്കെന്നും നടി പറഞ്ഞിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ