'മനസ്സ് എപ്പോഴും മഹാമാരിയെ അഭിമുഖീകരിക്കുന്ന സഹോദരങ്ങള്‍ക്ക് ഒപ്പം'; മാലിദ്വീപ് യാത്ര ഒഴിവാക്കാന്‍ ആവുമായിരുന്നില്ലെന്ന് കാളിദാസ്

രാജ്യം കോവിഡ് പ്രതിസന്ധിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന സമയത്ത് മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ അവസരത്തില്‍ തനിക്ക് മാലിദ്വീപിലേക്ക് യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം.

മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് രൂക്ഷമല്ലാത്ത സാഹചര്യത്തിലാണ് തങ്ങള്‍ ഈ യാത്ര പ്ലാന്‍ ചെയ്തത് എന്നാണ് കാളിദാസ് പറയുന്നത്. യാത്ര ചെയ്യേണ്ടി വന്നെങ്കിലും, ഈ മഹാമാരിയെ അഭിമുഖീകരിക്കുന്ന സഹോദരങ്ങള്‍ക്ക് ഒപ്പമാണ് എപ്പോഴും തന്റെ മനസ്സ് എന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കാളിദാസിന്റെ കുറിപ്പ്:

ഈ അവധിക്കാലം ഞാന്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് പെട്ടെന്ന് ഒരു അപ്‌ഡേറ്റ് തരാമെന്ന് കരുതി. സുരക്ഷിതമായി തുടരുക എന്നതിനാണ് ഈ നിമിഷത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ഇത് യഥാര്‍ത്ഥത്തില്‍ മാലിദ്വീപിലേക്ക് പോകാനുള്ള ഒരു സയമല്ല. ഈ അവധിക്കാല യാത്ര കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്തതാണ്. ഞങ്ങള്‍ എല്ലാം ബുക്ക് ചെയ്യുമ്പോള്‍ സ്ഥിതി മോശമായിരുന്നില്ല.

പല കാരണങ്ങളാല്‍ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ യാത്ര പുറപ്പെടുകയായിരുന്നു. മാലിദ്വീപിനെക്കുറിച്ച് വ്യത്യസ്തമായ വളരെയധികം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ച് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ജനവാസമുള്ള ദ്വീപുകള്‍, ദ്വീപ് റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവാദമില്ല എന്നാണ്.

ദ്വീപ് റിസോര്‍ട്ടുകളില്‍ സാധാരണയായി ഇന്ത്യന്‍ വിനോദ സഞ്ചാരികളെ അനുവദിക്കാറുണ്ട്. കാരണം അവര്‍ എല്ലായ്പ്പോഴും സുരക്ഷാ നടപടികള്‍ പാലിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. എനിക്ക് ഇവിടെ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും എന്റെ കാര്യങ്ങള്‍ ചെയ്തുതരുകയും ചെയ്യുന്ന സണ്‍സിയ മിരുവേലി, പിക്കി അവര്‍ ട്രയില്‍ എന്നിവരോടുള്ള നന്ദി അറിയിക്കുകയാണ്.

ഇന്ത്യ-മാലിദ്വീപ് വിമാനങ്ങള്‍ നിര്‍ത്തലാക്കാത്തതിനാല്‍ കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഞാന്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങും. മുന്‍ പദ്ധതി പ്രകാരം എനിക്ക് യാത്ര ചെയ്യേണ്ടി വന്നെങ്കിലും, ഈ മഹാമാരിയെ അഭിമുഖീകരിക്കുന്ന എന്റെ സഹോദരങ്ങള്‍പ്പൊമാണ് എല്ലായ്പ്പോഴും എന്റെ മനസ്. എല്ലാവരും സുരക്ഷിതരായി തുടരുക.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ