വെറുതെ കാടടച്ച് വെടി വെയ്ക്കരുത്, സഹപ്രവര്‍ത്തകരെ ശരിക്കും താറടിച്ച് കാണിക്കുകയാണ് ടിനി ടോം ചെയ്തത്: ജോയ് മാത്യു

‘അമ്മ’ സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ടിനി ടോമിന്റേത് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്ന് ജോയ് മാത്യു. അമ്മ’യുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍ എന്നാണ് ജോയ് മാത്യു പറയുന്നത്.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് പല്ലു പൊടിയാന്‍ തുടങ്ങിയ താരത്തെ കുറിച്ച് തനിക്കറിയാം എന്നായിരുന്നു ടിനി ടോം ഒരു പരിപാടിക്കിടെ പറഞ്ഞത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പേടിയുള്ളതു കൊണ്ടാണ് തന്റെ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും താരം പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.

അമ്മയുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍. അമ്മ ഭാരവാഹികളെ സംബന്ധിച്ചടത്തോളം അത് വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി. സഹപ്രവര്‍ത്തകരെ ശരിക്കും താറടിച്ച് കാണിക്കുകയാണ് ഇതിലൂടെ ഉണ്ടായത്.

ടിനി ടോം പറഞ്ഞ കാര്യത്തെ കുറിച്ച് എനിക്കൊന്നും പറയാന്‍ പറ്റില്ല. എന്റെ മകനെ പറ്റിയാണെങ്കില്‍ എനിക്കു പറയാം. അദ്ദേഹം പറഞ്ഞതൊക്കെ സിനിമാ രംഗത്തിന് മോശം പ്രതിച്ഛായ സൃഷ്ടിക്കും. രാഷ്ട്രീയക്കാരിലും മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.

എത്രയോ പേര്‍ നല്ല സ്വഭാവമുള്ളത് കാണും. നമ്മള്‍ ഒരാളെ ചൂണ്ടി ആരോപണം ഉന്നയിക്കുമ്പോള്‍ അത് ആരാണ് എന്താണെന്ന് എന്തുകൊണ്ടാണ് എന്നൊക്കെ വ്യക്തമാക്കണം. വെറുതെ കാടടച്ച് വെടി വയ്ക്കരുത്. അതൊക്കെ പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതായിരിക്കും. അമ്മ സംഘടന തന്നെ ഇക്കാര്യം ടിനി ടോമിനോട് ചോദിക്കണം.

ചെയ്തത് തെറ്റാണെങ്കില്‍ അതും തുറന്നു പറയണം. അതല്ലെങ്കില്‍ ആ നടന്റെ പേര് തുറന്നു പറയണം. അമ്മയുടെ ഔദ്യോഗിക ഭാരവാഹികള്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കൃത്യമായി അറിഞ്ഞിട്ട് വേണം പറയാന്‍ എന്നാണ് ജോയ് മാത്യൂ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

Latest Stories

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”

രണ്ടാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി, ജാമ്യം കര്‍ശന ഉപാധികളോടെ

'നടിയെ ആക്രമിച്ച കേസിൽ അടൂരിന്റെ പ്രതികരണം നിരുത്തരവാദിത്തപരം, എതിരാളികൾക്ക് അടിക്കാൻ ഒരു വടി കൊടുത്തത് പോലെ'; കെ മുരളീധരൻ

സർവകലാശാലകളിലെ വിസി നിയമന തർക്കത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ഗവർണർ; മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയം

'ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട്, തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്'; സുരേഷ്‌ ഗോപി വോട്ട് ചെയ്തത് ചട്ടവിരുദ്ധമായി, തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വിഎസ് സുനില്‍കുമാര്‍