'അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു'; മകന്റെ വിദ്യാരംഭം പങ്കുവെച്ച് ജിഷിന്‍

വിദ്യാരംഭത്തോടെ മകന്റെ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച വിശേഷങ്ങള്‍ പങ്കുവച്ച് മിനിസ്‌ക്രീന്‍ താരം ജിഷിന്‍ മോഹന്‍. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിന് മുന്നില്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥയാണെന്നും, ഒപ്പം തന്നെ അരിയില്‍ എഴുതിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ രസകരമായ അനുഭവവും താരം വിശദീകരിക്കുന്നു.

ജിഷിന്‍ മോഹന്റെ കുറിപ്പ്:

വിദ്യാരംഭം, എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ആരംഭിച്ചു.. ഈ തലമുറയുടെ വിധി. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോള്‍ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓര്‍മ്മ വന്നു.

അന്ന് നമ്മുടെ ഗ്രാമത്തില്‍ എടേത്ത് നാരാണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവര്‍ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയില്‍ എഴുതിക്കാന്‍ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു.

ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. നോട്ട്: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു. ആ മൂന്ന് വയസുക്കാരന്‍ ജിഷിനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടല്ലോ (ഇത് മണിച്ചിത്രത്താഴ് മൂവിയിലെ ഡയലോഗ് പോലെ തോന്നേണ്ടല്ലോ ചേട്ടാ).

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക