'ആ നായകനാണെങ്കിൽ ഞാനില്ല', ഒരു കോടി പ്രതിഫലം നൽകാമെന്ന് പറഞ്ഞപ്പോൾ ഇല്യാനയുടെ മനസ് മാറി; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമാ മേഖലകളിലെ നിറസാന്നിദ്ധ്യമാണ് നടി ഇല്യാന ഡിക്രൂസ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവര്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ നടിയെക്കുറിച്ച് ടോളിവുഡിലെ പ്രമുഖ നിർമാതാവ് ബെല്ലംകൊണ്ട സുരേഷ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബെല്ലംകൊണ്ട സുരേഷിൻറെ ഭാലെ ദൊംഗലു എന്ന ചിത്രത്തിൽ ഇല്യാന നായികയായിട്ടുണ്ട്. തരുൺ കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2008 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. കാസ്റ്റിംഗിനായി സമീപിച്ചപ്പോൾ ഇല്യാനക്ക് ആദ്യം ഈ സിനിമയിൽ താൽപര്യമില്ലായിരുന്നെന്നാണ് നിർമാതാവ് പറയുന്നത്. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ തരുൺ കുമാർ ആണെന്ന് പറഞ്ഞു. തരുൺ ആണെങ്കിൽ അഭിനയിക്കില്ലെന്ന് ഇല്യാന പറഞ്ഞു.

അക്കാലത്ത് തരുൺ കരിയറിൽ പരാജയങ്ങൾ നേരിടുകയാണ്. നടിയെക്കൊണ്ട് സമ്മതിക്കാൻ ഏറെ ശ്രമിക്കേണ്ടി വന്നെന്നും നിർമാതാവ് പറഞ്ഞു. ആ സമയത്ത് തെലുങ്കിൽ ഒരു നായികയ്ക്കും ഒരു കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നില്ല. ഈ സിനിമ ചെയ്‌താൽ ഒരു കോടി രൂപ പ്രതിഫലം തരാമെന്ന് താൻ പറഞ്ഞു. ഇതോടെ ഇല്യാന ഉടനെ അഭിനയിക്കാൻ തയ്യാറായെന്ന് നിർമാതാവ് ബെല്ലംകൊണ്ട് സുരേഷ് പറയുന്നു.

പോക്കിരി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ടോളിവുഡിൽ ഏറ്റവും വിലപിടിപ്പുള്ള നായിക നടിയായിരുന്ന ഇല്യാന, ഗ്ലാമറസ് റോളുകളിൽ നടി തിളങ്ങി. എന്നാൽ ഒരു ഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിൽ ഇല്യാനയെ കാണാതായി. ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു. നടിയെ തെലുങ്ക്, തമിഴ് സിനിമാ ലോകം വിലക്കിയാണെന്ന് ഗോസിപ്പുകൾ വന്നു. എന്നാൽ താരത്തിന് നേരെ ഔദ്യോഗികമായി വിലക്കുകളൊന്നും വന്നിരുന്നില്ല.

2012 ൽ ബർഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡിലേക്ക് വരുന്നത്. ഈ ചിത്രം വൻ ഹിറ്റായിരുന്നു. ഇതോടെ നടി തെന്നിന്ത്യൻ സിനിമകൾ കുറച്ചു. ഗ്ലാമറസ് വേഷങ്ങളല്ലാതെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ഇല്യാനക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്നും ലഭിച്ചിരുന്നില്ല. ഇതും നടി ടോളിവുഡിൽ നിന്ന് മാറി നിൽക്കാൻ കാരണമാണ്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്