'ഡ്യൂപ്പില്ലാതെ കരടിക്കൊപ്പം ഫൈറ്റ് സീൻ; അവസാനം കരടി എന്നെയും കൊണ്ട് ഒരു പോക്ക് പോയി'; ഭീമൻ രഘു

മലയാള സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾകൊണ്ട് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ഭീമൻ രഘു. കരിയറിൽ ചെയ്ത വില്ലൻ വേഷങ്ങൾ കൊണ്ട് തന്നെയാണ് ഭീമൻ രഘു എന്ന് നടൻ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. 1980 കളുടെ തുടക്കത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളല്ലാതെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചും കയ്യടി നേടിയിരുന്നു.

സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മറ്റും താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗ സമയത്ത് ബഹുമാനം കൊണ്ട് എണീറ്റ് നിന്ന് ട്രോളുകളിലും വാർത്തകളിലും ഭീമൻ രഘു നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ മുൻപ് അഭിനയിച്ച ഒരു സിനിമയുടെ ഫൈറ്റ് രംഗങ്ങളിൽ മുതലയുമായും കരടിയുമായും ഫൈറ്റ് ചെയ്യേണ്ടി വന്ന സാഹസികമായ അനുഭവത്തെ പറ്റി ഓർക്കുകയാണ് ഭീമൻ രഘു.

“ഡ്യൂപ്പില്ലാതെ ഞാൻ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായ കമ്പി വെച്ച് കെട്ടിയിരുന്നു. അതിനെയുംകൊണ്ട് വെള്ളത്തിൽ ഇറങ്ങിയായിരുന്നു ഷോട്ട്. അതിന്റെ കൂടെ മുങ്ങിയും പൊങ്ങിയും ഒരുപാട് ഷോട്ട് എടുത്തു. അതിനിടയ്ക്ക് മുതലയുടെ കമ്പിയിൽ നിന്നും എന്റെ പിടിവിട്ടു പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്തിരുപത് അടി പോയിട്ടാണ് പിന്നെ ഞാൻ പൊങ്ങുന്നത്. നീന്തൽ അറിയുന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.” ഭീമൻ രഘു പറഞ്ഞു.

“പിന്നെയാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തത്. അതിന്റെ കഴുത്തിൽ പിടിച്ച് കത്തിവെക്കുന്ന രംഗമായിരുന്നു. അതിന് വേദനിക്കാൻ തുടങ്ങിയപ്പോൾ അത് അലർച്ചയിടാൻ തുടങ്ങി. അതോടെ ആ ഷോട്ട് വേഗം ചെയ്തു തീർത്തു. പിന്നീട് ഒരു ഷോട്ട് കൂടി എടുക്കാൻ ചെന്നപ്പോൾ അത് ഓടി. ഞാൻ അതിന്റെ പിറകെ ഓടി. മൃഗയ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഡ്യൂപ്പിന് പകരം ഒർജിനൽ പുലിയെ പിടിച്ചോട്ടെ എന്ന് ഞാൻ ഐ. വി ശശിയോട് ചോദിച്ചിട്ടുണ്ട്.” ഭീമൻ രഘു തന്റെ അനുഭവം ഓർത്ത് പറഞ്ഞു.

ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ  മോഹൻലാൽ വളരെ ഫ്ലെക്സിബിൾ ആണെന്നും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരിൽ മോഹൻലാലിന്റെ കൂടെ ഫൈറ്റ് ചെയ്യാൻ  എളുപ്പമാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ