'ഡ്യൂപ്പില്ലാതെ കരടിക്കൊപ്പം ഫൈറ്റ് സീൻ; അവസാനം കരടി എന്നെയും കൊണ്ട് ഒരു പോക്ക് പോയി'; ഭീമൻ രഘു

മലയാള സിനിമകളിൽ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾകൊണ്ട് പ്രേക്ഷക പ്രശംസ നേടിയ നടനാണ് ഭീമൻ രഘു. കരിയറിൽ ചെയ്ത വില്ലൻ വേഷങ്ങൾ കൊണ്ട് തന്നെയാണ് ഭീമൻ രഘു എന്ന് നടൻ മലയാള സിനിമയിൽ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്. 1980 കളുടെ തുടക്കത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളല്ലാതെ ഹാസ്യ കഥാപാത്രങ്ങൾ അവതരിപ്പിച്ചും കയ്യടി നേടിയിരുന്നു.

സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മറ്റും താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗ സമയത്ത് ബഹുമാനം കൊണ്ട് എണീറ്റ് നിന്ന് ട്രോളുകളിലും വാർത്തകളിലും ഭീമൻ രഘു നിറഞ്ഞുനിന്നിരുന്നു.

ഇപ്പോഴിതാ മുൻപ് അഭിനയിച്ച ഒരു സിനിമയുടെ ഫൈറ്റ് രംഗങ്ങളിൽ മുതലയുമായും കരടിയുമായും ഫൈറ്റ് ചെയ്യേണ്ടി വന്ന സാഹസികമായ അനുഭവത്തെ പറ്റി ഓർക്കുകയാണ് ഭീമൻ രഘു.

“ഡ്യൂപ്പില്ലാതെ ഞാൻ കരടിക്കും മുതലയ്ക്കും ഒപ്പം ഫൈറ്റ് ചെയ്തിട്ടുണ്ട്. മുതലയുടെ വായ കമ്പി വെച്ച് കെട്ടിയിരുന്നു. അതിനെയുംകൊണ്ട് വെള്ളത്തിൽ ഇറങ്ങിയായിരുന്നു ഷോട്ട്. അതിന്റെ കൂടെ മുങ്ങിയും പൊങ്ങിയും ഒരുപാട് ഷോട്ട് എടുത്തു. അതിനിടയ്ക്ക് മുതലയുടെ കമ്പിയിൽ നിന്നും എന്റെ പിടിവിട്ടു പോയി. അത് എന്നെയും കൊണ്ട് ഒരൊറ്റ പോക്കായിരുന്നു. പത്തിരുപത് അടി പോയിട്ടാണ് പിന്നെ ഞാൻ പൊങ്ങുന്നത്. നീന്തൽ അറിയുന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല.” ഭീമൻ രഘു പറഞ്ഞു.

“പിന്നെയാണ് കരടിക്കൊപ്പം ഫൈറ്റ് ചെയ്തത്. അതിന്റെ കഴുത്തിൽ പിടിച്ച് കത്തിവെക്കുന്ന രംഗമായിരുന്നു. അതിന് വേദനിക്കാൻ തുടങ്ങിയപ്പോൾ അത് അലർച്ചയിടാൻ തുടങ്ങി. അതോടെ ആ ഷോട്ട് വേഗം ചെയ്തു തീർത്തു. പിന്നീട് ഒരു ഷോട്ട് കൂടി എടുക്കാൻ ചെന്നപ്പോൾ അത് ഓടി. ഞാൻ അതിന്റെ പിറകെ ഓടി. മൃഗയ ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഡ്യൂപ്പിന് പകരം ഒർജിനൽ പുലിയെ പിടിച്ചോട്ടെ എന്ന് ഞാൻ ഐ. വി ശശിയോട് ചോദിച്ചിട്ടുണ്ട്.” ഭീമൻ രഘു തന്റെ അനുഭവം ഓർത്ത് പറഞ്ഞു.

ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോൾ  മോഹൻലാൽ വളരെ ഫ്ലെക്സിബിൾ ആണെന്നും മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരിൽ മോഹൻലാലിന്റെ കൂടെ ഫൈറ്റ് ചെയ്യാൻ  എളുപ്പമാണെന്നും മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ