ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

അല്ലു അർജുൻ നായകനായ പുഷ്പ ആദ്യ ഭാ​ഗത്തിൽ വില്ലൻ റോളിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസിൽ കാഴ്ചവച്ചത്. ചിത്രത്തിൽ ഭൻവർ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോൾ ചെയ്ത് നടൻ കയ്യടി നേടി. എന്നാൽ സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ നടന്റെ കഥാപാത്രം നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ഭാ​ഗത്തിൽ ഫഹദിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാ​ഗത്തിൽ കിട്ടിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ നടനെ കോമാളിയാക്കി എന്നായിരുന്നു പ്രധാന വിമർശനം. ഇതേകുറിച്ച് സിനിമയുടെ പേരെടുത്ത് പറയാതെ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് ഫഹദ്.

ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്. “കഥാപാത്രത്തിന്റെ ധാർമിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാൽ കഴിഞ്ഞ വർഷം വന്ന ഒരു സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉൾക്കൊണ്ട് അങ്ങ് പോകണം”, ഫഹദ് പറഞ്ഞു.

ഫഹദിന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. സിനിമയുടെ രണ്ട് ഭാ​ഗങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ സീരീസ് സുകുമാറാണ് സംവിധാനം ചെയ്തത്. രാഷ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തി.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി