എന്‍.എസ് മാധവന്‍ ആരോട് അനുവാദം വാങ്ങിയാണ് കഥയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേരിട്ടത്?; വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു

‘ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു. സിനിമയ്ക്ക് പേരിടാന്‍ എന്‍.എസ് മാധവന്റെ അനുമതി തേടാനുള്ള നിര്‍ദേശത്തിന് എതിരെയാണ് സംവിധായകന്റെ പ്രതികരണം. എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് വേണു ചോദിക്കുന്നു.

എന്‍.എസ് മാധവന്‍ ആണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റി എന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല. ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്‌ബോളിനെയും ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണ്.

ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍. എന്നാണ് ഇതിന്റെ കഥയെന്ന് എല്ലാം അന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോ എന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടത് എന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ ചെറുകഥയുടെ പേരാണ് അവകാശമില്ലാതെ സിനിമയ്ക്ക് ഉപയോഗിച്ചത് എന്ന് പറഞ്ഞ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയ്ക്ക് ഈ പേര് നല്‍കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി എന്ന് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഡിസംബര്‍ 22ന് റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രത്തിന്റെ പേര് ഇനി മാറ്റില്ല എന്നാണ് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറയുന്നത്. ഫിലിം ചേംബറില്‍ മൂന്ന് വര്‍ഷം മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഫിലിം ചേംബറിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക