മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ട്: ഓളിനെ കുറിച്ച് സംവിധായകന്‍ ഷാജി എന്‍.കരുണ്‍

ഷെയിന്‍ നിഗമിനെയും എസ്തര്‍ അനിലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓള്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി എന്‍. കരുണ്‍ ഒരുക്കിയ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഓള് ഒരു ഫാന്റസി ചിത്രമാണെന്നാണ് ഷാജി എന്‍.കരുണ്‍ പറയുന്നത്. മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

“ഓള് ഒരു ഫാന്റസി ചിത്രമാണ്. ശരിക്കും ഫാന്റസി വന്നിട്ടുള്ളത് വിശപ്പില്‍ നിന്നാണ്, ദാരിദ്ര്യം അനുഭവിച്ചവര്‍. ഉദാഹരണത്തിന് ലാറ്റിനമേരിക്കന്‍ സാഹിത്യമെടുത്താല്‍ അത് പ്രകടമാണ്. മാര്‍കേസിന്റെ രചനയെടുത്താലും ഒരുപാട് ഫാന്റസിയുണ്ട്, മാജിക്കുണ്ട്. മാജിക്കിനേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാവിശേഷം ഫാന്റസിക്കുണ്ട്. എന്തുകൊണ്ട് മലയാള സിനിമ അത് തിരിഞ്ഞു നോക്കിയില്ല. ഏതാനും ചിത്രങ്ങള്‍ വന്നിട്ടുണ്ട്, ഭാര്‍ഗവിനിലയം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പദ്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ ഒക്കെപ്പോലെ.”

“ജിപ്സിയായിട്ടുള്ള ഒരു പെണ്‍കുട്ടി. സ്വത്വമില്ലാതെ അലഞ്ഞുതിരിയുന്ന കുട്ടി. അതിനെ കുറേപ്പേര്‍ ബലാത്സംഗം ചെയ്തിട്ട് അത് മറച്ചുവെയ്ക്കാന്‍ കായലില്‍ കെട്ടിത്താക്കുന്നു. കായലിന്റെ സ്ഥലമാണ് കേരളം. ഇത്രയധികം കായലുകളുള്ള നമ്മുടെ നാട്ടില്‍ കടലിനെ കുറിച്ചു വന്നതു പോലെ സിനിമ വന്നിട്ടില്ല. എഴുത്തുകളില്‍ പോലും കായല്‍ വന്നിട്ടില്ല. ഒരു ഛായാഗ്രഹകന്‍ എന്ന നിലയില്‍ കായലിന്റെ പ്രകൃതി എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ ഷാജി എന്‍.കരുണ്‍ പറഞ്ഞു. ചിത്രം ഈ മാസം 20- ന് തിയേറ്ററുകളിലെത്തും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക