പതിമൂന്ന് വർഷം ജീവിച്ചത് വരുമാനം ഒന്നുമില്ലാതെയാണ്, സുഹൃത്തുക്കളാണ് അക്കാലത്ത് സാമ്പത്തികമായി സഹായിച്ചത്: ദിലീഷ് പോത്തൻ

വെറും മൂന്ന് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷമാണ് 2016-ൽ ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്.

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുകയുണ്ടായി. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ ഒന്നടങ്കം.

ഇപ്പോഴിതാ സംവിധായകനാവുന്നതിന് മുൻപ് താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയതിന് ശേഷവും തനിക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നുവെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ് പോത്തൻ പറയുന്നു.

“കുറേ കട്ടയ്ക്കുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒരുപാട് കടം തന്ന് സഹായിച്ചിട്ടുണ്ട്. ഓരോ സമയത്തും. എന്റെയൊരു 28 വയസ് മുപ്പത് വയസൊക്കെ ഒരു സ്ട്രഗിളിങ് സമയമായിരുന്നു.

എന്റെ കൂടെ പഠിച്ചിരുന്നവരിൽ പലരും ആ സമയം കൊണ്ട് സെറ്റിൽഡായിട്ടുണ്ട്. അവർക്ക് ജോലികളായി അവർക്ക് വരുമാനം വന്നുതുടങ്ങി അങ്ങനെയുള്ള സമയങ്ങളിൽ സാമ്പത്തികമായി എന്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചിട്ടുണ്ട്.

ഇടയ്ക്ക് എന്നെ വഴക്കൊക്കെ പറയും, നിനക്ക് ഭ്രാന്താണ് വേറേ വല പണിക്കും പോയ്ക്കൂടേയെന്നൊക്കെ. അങ്ങനെയൊക്കെ പറയുമെങ്കിലും എനിക്ക് കടം തന്നിട്ടെല്ലാം അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ അങ്ങനെ എന്നെ ഫണ്ട് ചെയ്‌തിരുന്നു എന്ന് തന്നെ പറയാം.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്ത് ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു. എന്നു പറഞ്ഞാൽ ഒരു പത്ത് പതിമൂന്ന് വർഷം ഞാൻ ജീവിച്ചത് പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെയെല്ലാം സാമ്പത്തിക സഹായം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ