പതിമൂന്ന് വർഷം ജീവിച്ചത് വരുമാനം ഒന്നുമില്ലാതെയാണ്, സുഹൃത്തുക്കളാണ് അക്കാലത്ത് സാമ്പത്തികമായി സഹായിച്ചത്: ദിലീഷ് പോത്തൻ

വെറും മൂന്ന് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷമാണ് 2016-ൽ ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്.

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുകയുണ്ടായി. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ ഒന്നടങ്കം.

ഇപ്പോഴിതാ സംവിധായകനാവുന്നതിന് മുൻപ് താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയതിന് ശേഷവും തനിക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നുവെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ് പോത്തൻ പറയുന്നു.

“കുറേ കട്ടയ്ക്കുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒരുപാട് കടം തന്ന് സഹായിച്ചിട്ടുണ്ട്. ഓരോ സമയത്തും. എന്റെയൊരു 28 വയസ് മുപ്പത് വയസൊക്കെ ഒരു സ്ട്രഗിളിങ് സമയമായിരുന്നു.

എന്റെ കൂടെ പഠിച്ചിരുന്നവരിൽ പലരും ആ സമയം കൊണ്ട് സെറ്റിൽഡായിട്ടുണ്ട്. അവർക്ക് ജോലികളായി അവർക്ക് വരുമാനം വന്നുതുടങ്ങി അങ്ങനെയുള്ള സമയങ്ങളിൽ സാമ്പത്തികമായി എന്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചിട്ടുണ്ട്.

ഇടയ്ക്ക് എന്നെ വഴക്കൊക്കെ പറയും, നിനക്ക് ഭ്രാന്താണ് വേറേ വല പണിക്കും പോയ്ക്കൂടേയെന്നൊക്കെ. അങ്ങനെയൊക്കെ പറയുമെങ്കിലും എനിക്ക് കടം തന്നിട്ടെല്ലാം അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ അങ്ങനെ എന്നെ ഫണ്ട് ചെയ്‌തിരുന്നു എന്ന് തന്നെ പറയാം.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്ത് ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു. എന്നു പറഞ്ഞാൽ ഒരു പത്ത് പതിമൂന്ന് വർഷം ഞാൻ ജീവിച്ചത് പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെയെല്ലാം സാമ്പത്തിക സഹായം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ