പതിമൂന്ന് വർഷം ജീവിച്ചത് വരുമാനം ഒന്നുമില്ലാതെയാണ്, സുഹൃത്തുക്കളാണ് അക്കാലത്ത് സാമ്പത്തികമായി സഹായിച്ചത്: ദിലീഷ് പോത്തൻ

വെറും മൂന്ന് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷമാണ് 2016-ൽ ‘മഹേഷിന്റെ പ്രതികാര’ത്തിലൂടെ സ്വതന്ത്ര സംവിധായകനാവുന്നത്.

പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ സിനിമകൾ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുകയുണ്ടായി. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ ഒന്നടങ്കം.

ഇപ്പോഴിതാ സംവിധായകനാവുന്നതിന് മുൻപ് താൻ നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ഇറങ്ങിയതിന് ശേഷവും തനിക്ക് ഒരുപാട് കടങ്ങളുണ്ടായിരുന്നുവെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്നും ദിലീഷ് പോത്തൻ പറയുന്നു.

“കുറേ കട്ടയ്ക്കുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവർ ഒരുപാട് കടം തന്ന് സഹായിച്ചിട്ടുണ്ട്. ഓരോ സമയത്തും. എന്റെയൊരു 28 വയസ് മുപ്പത് വയസൊക്കെ ഒരു സ്ട്രഗിളിങ് സമയമായിരുന്നു.

എന്റെ കൂടെ പഠിച്ചിരുന്നവരിൽ പലരും ആ സമയം കൊണ്ട് സെറ്റിൽഡായിട്ടുണ്ട്. അവർക്ക് ജോലികളായി അവർക്ക് വരുമാനം വന്നുതുടങ്ങി അങ്ങനെയുള്ള സമയങ്ങളിൽ സാമ്പത്തികമായി എന്റെ സുഹൃത്തുക്കൾ എന്നെ സഹായിച്ചിട്ടുണ്ട്.

ഇടയ്ക്ക് എന്നെ വഴക്കൊക്കെ പറയും, നിനക്ക് ഭ്രാന്താണ് വേറേ വല പണിക്കും പോയ്ക്കൂടേയെന്നൊക്കെ. അങ്ങനെയൊക്കെ പറയുമെങ്കിലും എനിക്ക് കടം തന്നിട്ടെല്ലാം അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ അങ്ങനെ എന്നെ ഫണ്ട് ചെയ്‌തിരുന്നു എന്ന് തന്നെ പറയാം.

മഹേഷിന്റെ പ്രതികാരം റിലീസായ സമയത്ത് ഞാൻ ഒരുപാട് കടങ്ങളുള്ള ഒരാളായിരുന്നു. എന്നു പറഞ്ഞാൽ ഒരു പത്ത് പതിമൂന്ന് വർഷം ഞാൻ ജീവിച്ചത് പ്രത്യേകിച്ച് വരുമാനം ഒന്നുമില്ലാതെയായിരുന്നു. അതുകൊണ്ട് തന്നെ അവരുടെയെല്ലാം സാമ്പത്തിക സഹായം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞത്.

Latest Stories

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും