12 മണിയായിട്ടും നായകന്‍ വന്നില്ല, ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല; ദുരനുഭവം പങ്കുവെച്ച് ബാബുരാജ്

സിനിമാ സെറ്റില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ബാബുരാജ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബുരാജ് മനസ്സുതുറന്നത്.

സെറ്റിലെത്തി എട്ട് മണി മുതല്‍ മേക്കപ്പ് ഇട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും എത്തിയില്ല തുടര്‍ന്ന് അദ്ദേഹത്തെ വിളിച്ചു നോക്കിയെങ്കിലും ഫോണ്‍ എടുത്തില്ലെന്നും എവിടെയാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.

‘എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പടത്തിന്റെ പേരൊന്നും ഞാന്‍ പറയുന്നില്ല. ആ പടത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്. ഏഴുമണിക്ക് അവിടെ ചെന്ന് കാരവാനില്‍ കയറി ഇരുന്നു. എട്ടുമണിയായപ്പോള്‍ മേക്കപ്പ് ഇട്ടു. എപ്പോഴാണ് മോനേ തുടങ്ങുന്നത് എന്ന് ചോദിച്ചപ്പോള്‍ പറയുകയാണ് ചേട്ടന്‍ ഇപ്പോള്‍ മേക്കപ്പ് ഇടണ്ടായിരുന്നുവെന്ന്”

”പത്ത് മണിയായി പതിനൊന്ന് പന്ത്രണ്ട് മണിയായി. തുടര്‍ന്ന് താന്‍ ഇത്തിരി ദേഷ്യപ്പെട്ട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അതില്‍ അഭിനയിക്കേണ്ട നായകന്‍ ഫോണ്‍ എടുക്കുന്നില്ല” ബാബുരാജ് പറയുന്നു. അദ്ദേഹത്തെ ഫോണില്‍ കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല.

വീട്ടില്‍ വിളിച്ചപ്പോള്‍ പോലും അദ്ദേഹം എവിടെയാണെന്ന് അവര്‍ക്കും അറിയില്ലായിരുന്നുവെന്നും അതൊക്കെ സിനിമക്ക് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേരളത്തിന്റെ ഉന്നതവിദ്യാസ മേഖലയെ തകര്‍ക്കുന്നു; സര്‍വകലാശാലകളില്‍ കാവിവത്കരണ ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദന്‍

'കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം, അവര്‍ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലത്'; ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി ഇളവ് അനുവദിക്കാനാവില്ലെന്ന് വി ശിവന്‍കുട്ടി