20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

തുടരും സിനിമ വൻവിജയമായ സമയത്താണ് മോഹൻലാലിനെ നായകനാക്കിയുളള തന്റെ സിനിമ നടൻ അനൂപ് മേനോൻ പ്രഖ്യാപിച്ചത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം പ്രണയത്തിലൂടെയും സം​ഗീതത്തിലൂടെയുമുളള ഒരു യാത്രയായിരിക്കുമെന്ന് മോഹൻ‌ലാൽ സോഷ്യൽ‌ മീഡിയയിൽ കുറിച്ചിരുന്നു. സിനിമയെ കുറിച്ചുളള അപ്ഡേറ്റ് ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചിരിക്കുകയാണ് അനൂപ് മേനോൻ.

സമയമെടുത്ത് ചെയ്യേണ്ട ചിത്രമായതിനാൽ ഈ സിനിമ അടുത്ത വർഷമേ യാഥാർത്ഥ്യമാവൂളളൂ എന്ന് നടൻ പറഞ്ഞു. “ലാലേട്ടനെ വച്ചുളള ചിത്രം അടുത്ത വർഷമേ സംഭവിക്കൂ. നിർമാതാക്കൾ മാറി. സിനിമയിലെ ഒരു പ്രധാന സീക്വൻസ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത് കൊൽക്കത്തയിലെ ദുർ​ഗാപൂജയിലാണ്. അത് അടുത്ത വർഷമേ ഇനി സാധ്യമാവൂ. ആ ഫെസ്റ്റിവലിൽ 20 ദിവസത്തെ ഷൂട്ടുണ്ട്. അതിനിടയിൽ വച്ച് ആക്ഷൻ ഫൈറ്റ് സീക്വൻസാണ് എടുക്കുക. അവിടെ വച്ച് യഥാർഥമായി തന്നെ ഷൂട്ട് ചെയ്യണം എന്നുളളതുകൊണ്ടാണ് വൈകുന്നത്”, അനൂപ് മേനോൻ പറഞ്ഞു.

“സിനിമയിൽ അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുണ്ട്. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ ക്യാൻവാസിലുളള ചിത്രമാണ്. ഇത്രയും പാട്ടുകളും ഫൈറ്റുകളും ഉളളതിനാൽ ബജറ്റ് വളരെ വലുതാണ്. തിരക്കഥ ജോലികൾ പുരോ​ഗമിക്കുകയാണ്. ഈ സിനിമ സമയമെടുത്ത് ചെയ്യാമെന്നാണ് ലാലേട്ടൻ പറഞ്ഞത്”, അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

Latest Stories

ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ