അക്ഷയ് കുമാറിനൊപ്പം എങ്ങനെ ജോലി ചെയ്യാനായി എന്ന് ചോദിക്കുന്നവരുണ്ട്, അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല: രാജീവ് രവി

വലിയ സിനിമകളില്‍ താന്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്നത് അതിജീവനത്തിന് വേണ്ടിയാണെന്ന് സംവിധായകന്‍ രാജീവ് രവി. മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ബോളിവുഡ് റീമേക്ക് ‘സെല്‍ഫി’യുടെ ഛായാഗ്രാഹകനായിരുന്നു രാജീവ് രവി. ചിത്രം പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് സംവിധായകന്‍ പ്രതികരിച്ചത്.

ബോക്‌സോഫീസ് ട്രെന്‍ഡുകള്‍ താന്‍ ശ്രദ്ധിക്കാറില്ല എന്നാണ് രാജീവ് രവി പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയില്‍ ദിനംപ്രതി വ്യത്യാസം വരുന്നത് പോലെയാണ് അത് ഉയരുകയും താഴുകയും ചെയ്യും. അതിജീവിനത്തിനായാണ് ഇത്തരം ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു ടെക്‌നീഷ്യന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമാണ് താന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ചെയ്യാനാവുക. മറ്റൊരു സംവിധായകന്റെ സിനിമയില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതല്ല നമ്മള്‍ സൃഷ്ടിക്കേണ്ട സിനിമയെന്ന്  പറയാനാവില്ല.

ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രതിഫലം പറ്റുന്ന ഒരു ജോലി ചെയ്യുകയാണ്. ആ പണം തനിക്ക് ഇഷ്ടമുള്ള സിനിമകള്‍ ചെയ്യാന്‍ ഉപയോഗിക്കുകയാണ്. തന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്ത്, അക്ഷയ് കുമാറിനൊപ്പം തനിക്ക് എങ്ങനെ ജോലി ചെയ്യാനായി എന്ന് ചോദിക്കുന്നവരുണ്ട്.

പക്ഷേ അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ല. കാരണം അത് മറ്റ് രീതികളില്‍  ഉപകാരപ്പെടുന്നുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ ചിത്രങ്ങളൊക്കെ ചെയ്യുമ്പോഴും തന്റെ ആത്മാവിനെ പണയപ്പെടുത്തിയിട്ടില്ല” എന്നാണ് രാജീവ് രവി ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും