500 കോടി ബജറ്റൊക്കെ ആളെപറ്റിക്കാൻ ഊതിപ്പെരുപ്പിക്കുന്നത്, എറ്റവും വഷളായ സിനിമ വെളുപ്പാൻ കാലത്ത് പോലും കാണാനാളുണ്ട്: അടൂർ ​ഗോപാലകൃഷ്ണൻ

ഒരു സിനിമക്ക് വേണ്ടി 500 കോടി ചെലവാക്കിയെന്ന് പറയുന്നത് പ്രേക്ഷകരെ പറ്റിക്കലാണെന്ന് സംവിധായകൻ അടൂർ ​ഗോപാലകൃഷ്ണൻ. നല്ല സിനിമകൾ കാണാൻ ഇപ്പോൾ ആളുകളില്ലെന്നും എന്നാൽ വഷളായ സിനിമകൾ കാണാൻ വെളുപ്പാൻകാലത്ത് പോലും ആളുകൾ പോകുമെന്നും അടൂർ പറഞ്ഞു. ‘പമ്പ’ (പീപ്പിൾ ഫോർ പെർഫോമിങ് ആർട്സ് ആൻഡ് മോർ) സാഹിത്യോത്സവം ഫെസ്റ്റിവൽ ഓഫ് ഡയലോ​ഗ് 13-ാമത് എഡിഷൻ ഉദ്​ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത്രയും തുക മുടക്കിയെങ്കിൽ അതിനനുസരിച്ച് നികുതി കൊടുക്കണം. അത് നടക്കുന്നില്ല. ഒരു സിനിമക്ക് 500 കോടി മുടക്കിയെന്ന് കേൾക്കുമ്പോൾ ആ ചിത്രം കേമമാണെന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകൾ ഇപ്പോൾ ആളുകൾ കാണുന്നില്ല. ഭേദപ്പെട്ടതാണെങ്കിൽ കാണാനുളളതല്ല എന്നാണ് അർത്ഥം. അതേസമയം എറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം വെളുപ്പാൻ കാലത്തും കാണാനാളുണ്ട്”, അടൂർ പറയുന്നു.

“സാമൂഹിക മാധ്യമങ്ങളുടെയും റീൽസുകളുടെയും സ്വാധീനംമൂലം നമ്മൾ അറിയാതെ തന്നെ സംസ്കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഇന്ത്യയിൽ തന്നെ എറ്റവും നല്ല സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ഇറങ്ങുന്നുണ്ട്. അവയൊന്നും വായിക്കാനാളില്ല. ‌കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കണം. അവർ കഥകളി, കൂടിയാട്ടം പോലെയുളള പാരമ്പര്യകലകൾ കൂടി അറിഞ്ഞുവളരണം. കഥകളും കവിതകളും പത്രങ്ങളും വായിക്കണം. കുട്ടികൾ കഷ്ടിച്ചേ സാഹിത്യം പഠിക്കുന്നുളളൂ. ആഴത്തിലുളള സാഹിത്യപഠനം നടക്കുന്നില്ല”, അടൂർ ​ഗോപാലകൃഷ്ണൻ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക