ഞാന്‍ അഭ്യര്‍ത്ഥിച്ചതു കൊണ്ടാണ് തിരുനെല്‍വേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്'; കര്‍ണ്ണനില്‍ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിന്റെ കാരണം പറഞ്ഞ് ലാല്‍

ധനുഷ് ചിത്രം കര്‍ണ്ണന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ചിത്രത്തില്‍ മലയാളി താരം ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലാല്‍ അല്ല ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. എന്തുകൊണ്ടാണ് കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കാതിരുന്നത് എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് ലാല്‍.

ലാലിന്റെ കുറിപ്പ്:

കര്‍ണ്ണന്‍ സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് ഞാന്‍ എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നല്‍കിയില്ല എന്ന ചോദ്യം നിങ്ങളില്‍ പലരും ഉന്നയിക്കുന്നുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ കര്‍ണ്ണന്‍ എന്ന സിനിമ തിരുനെല്‍വേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തിരുനെല്‍വേലിയില്‍ സംസാരിക്കുന്ന തമിഴും ചെന്നൈയില്‍ സംസാരിക്കുന്ന തമിഴും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

മലയാളത്തില്‍ പോലും ഒരാളോട് തൃശൂര്‍ ഭാഷ സംസാരിക്കാന്‍ പറഞ്ഞാല്‍ അത് വെറും അനുകരണം മാത്രം ആയിരിക്കും. യഥാര്‍ത്ഥ തൃശൂര്‍ക്കാരന്‍ സംസാരിക്കുന്നത് പോലെയാകില്ല. മാത്രമല്ല കര്‍ണ്ണന്‍ ഭാഷയ്ക്കും സംസ്‌കാരത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന സിനിമയുമാണ്. അതിനാല്‍ കഥാപാത്രം പൂര്‍ണ്ണമാക്കുന്നതിന് സവിശേഷമായ ഭാഷ സംസാരിക്കേണ്ടതുണ്ട്.

ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവര്‍ തന്നെ. ഞാന്‍ എന്റെ ശബ്ദം നല്‍കിയിരുന്നെങ്കില്‍ എന്റെ ഡബ്ബിംഗ് മാത്രം വേറിട്ടു നില്‍ക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തില്‍ കുറഞ്ഞത് ഒന്നും നല്‍കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. സംവിധായകന്‍ മാരി സെല്‍വരാജിന്റെയും നിര്‍മ്മാതാവിന്റെയും നിര്‍ബന്ധം മൂലം ഡബ്ബിംഗിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാല്‍ എന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു തിരുനെല്‍വേലി സ്വദേശിയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു. നിങ്ങളുടെ പിന്തുണയ്ക്കും നന്ദി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്