ആ സിനിമ ചെയ്യരുതെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.. റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചുകളിലാണ് ഉറങ്ങിയത്, വാഷ്‌റൂമില്‍ വസ്ത്രങ്ങള്‍ മാറ്റി: വിവേക് ഓബ്‌റോയ്

കരിയറിലെ ആദ്യ കാലഘട്ടത്തെ ലൊക്കേഷന്‍ ദിനങ്ങളെ കുറിച്ചോര്‍ത്ത് ബോളിവുഡ് താരം വിവേക് ഓബ്‌റോയ്. 2002ല്‍ രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കമ്പനി’യിലൂടെയാണ് വിവേക് ഓബ്‌റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘സാത്തിയ’ എന്ന ചിത്രത്തിലാണ് വിവേക് നായകനായി എത്തുന്നത്.

ഈ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് തനിക്ക് വസ്ത്രം മാറാനോ വിശ്രമിക്കാനോ പോലും സ്ഥലം ലഭിച്ചിരുന്നില്ല എന്നാണ് വിവേക് ഓബ്‌റോയ് ഹ്യൂമന്‍സ് ഓഫ് ബോംബയോട് പ്രതികരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് സാത്തിയ എന്ന റൊമാന്റിക് ചിത്രത്തില്‍ വിവേക് ഓബ്‌റോയ് അഭിനയിച്ചത്.

അതുകൊണ്ട് തന്നെ പലരും തന്നോട് സാത്തിയ ചെയ്യരുത് എന്ന് പറഞ്ഞിരുന്നതായാണ് വിവേക് വെളിപ്പെടുത്തിയിരിക്കുന്നത്. ”എല്ലാവരും സാത്തിയ ചെയ്യരുതെന്ന് പറഞ്ഞു. ആക്ഷന്‍ ഹീറോയായ നിനക്ക് എങ്ങനെ പ്രണയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ചോദിച്ചു. എന്റെ ഗുരുനാഥന്‍ രാം ഗോപാല്‍ വര്‍മ്മയും ഈ സിനിമ ചെയ്യരുത് എന്ന് പറഞ്ഞു.”

”അനുവാദം വാങ്ങുന്നതിനേക്കാള്‍ നല്ലത് മാപ്പ് ചോദിക്കാന്‍ തീരുമാനിച്ചു. എനിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. സാത്തിയയുടെ സംവിധായകന്‍ ഷാദ് അലി എന്റെ ബാല്യകാല സുഹൃത്താണ്. സാത്തിയയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കമ്പനി റിലീസ് ചെയ്തിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു.”

”ബജറ്റ് ഇല്ലാത്തതിനാല്‍ ഞാന്‍ അവിടുത്തെ ബെഞ്ചുകളില്‍ കിടന്നുറങ്ങി. റെസ്റ്ററന്റിലെ വാഷ്‌റൂമിലാണ് ഞാന്‍ വസ്ത്രങ്ങള്‍ മാറ്റിയത്. കാരണം എനിക്ക് മേക്കപ്പ് വാന്‍ ഇല്ലായിരുന്നു. ഒരു ദിവസം നാലു സീനുകളോളം ഷൂട്ട് ചെയ്തു. ഒരു ദിവസം 18-20 മണിക്കൂറുകള്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്റെ സാധനങ്ങളെല്ലാം ഞാന്‍ തന്നെ കൊണ്ടുപോകുന്ന ഒരു സമയമുണ്ടായിരുന്നു.”

”എന്റെ ആദ്യ ചിത്രം റിലീസായ ശേഷമാണ് എനിക്കൊരു സഹായിയെ കിട്ടിയത്. അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. കമ്പനിയിലെ എന്റെ കഥാപാത്രത്തിന്റെ പേരായ ചന്ദു ഭായ് എന്നു അലറി വിളിച്ചുകൊണ്ട് ആരാധകര്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തി. ഒടുവില്‍ പൊലീസ് വാനിലാണ് എന്നെ ലൊക്കേഷനില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്” എന്നാണ് വിവേക് പറഞ്ഞത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ