ആലിയ ഭട്ട് ചിത്രത്തിലെ ധര്‍മേന്ദ്ര-ശബാന ചുംബനരംഗം ചര്‍ച്ചകളില്‍; പ്രതികരിച്ച് ഹേമ മാലിനി

ആലിയ ഭട്ട്-രണ്‍വീര്‍ സിംഗ് ചിത്രം ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ മികച്ച കളക്ഷനാണ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. ജൂലൈ 28ന് റിലീസ് ചെയ്ത ചിത്രം 80 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തിലെ ഒരു ചുംബനരംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥ രണ്‍വീറിന്റെ റോക്കിയുടെയും റാണിയായ ആലിയയുടെ പ്രണയത്തിലൂടെയാണ് വികസിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയും നടി ശബാന ആസ്മിയും തമ്മിലുള്ള ചുംബന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച.

ഈ ചുംബന രംഗം വൈറലായതോടെ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമ മാലിനി. ഈ രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞാന്‍ ചിത്രം കണ്ടിട്ടില്ല’ എന്നാണ് ഹേമ മാലിനി പ്രതികരിച്ചത്. എന്നാല്‍ ഈ പ്രായത്തിലും ധര്‍മേന്ദ്രയുടെ അഭിനയത്തിന് കിട്ടുന്ന സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് ഹേമ കൂട്ടിച്ചേര്‍ത്തു.

”ആളുകള്‍ സിനിമ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്. ധരം ജിയെ ഓര്‍ത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം അദ്ദേഹം എപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു” എന്നാണ് ഹേമ മാലിനി പറഞ്ഞത്. ഈ രംഗത്തെ കുറിച്ച് ധര്‍മേന്ദ്രയും നേരത്തെ പ്രതികരിച്ചിരുന്നു.

”ഞാനും ഷബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് അറിഞ്ഞു. ശരിക്കും അത് അവര്‍ സ്വീകരിച്ചു എന്നത് എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. അത് പെട്ടെന്ന് സംഭവിച്ചതാണ്, അതിനാല്‍ തന്നെയാണ് അത് ഇത്രയും ഇംപാക്ട് ഉണ്ടാക്കിയതും.”

”അത് ചെയ്യുമ്പോള്‍ എനിക്കോ ശബാനയ്‌ക്കോ എന്തെങ്കിലും ചമ്മല്‍ തോന്നിയിരുന്നില്ല. ഞാന്‍ അവസാനമായി ഒരു ചുംബന രംഗം ചെയ്തത് നഫീസ അലിയ്ക്കൊപ്പം ലൈഫ് ഇന്‍ എ മെട്രോയിലാണ്, ആ സമയത്തും ആളുകള്‍ അത് അഭിനന്ദിച്ചിരുന്നു” എന്നാണ് ധര്‍മേന്ദ്ര ഒരു ചാനലിനോട് പ്രതികരിച്ചത്.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്