പ്രൊഫസറായി ആയുഷ്മാന്‍, ബെര്‍ലിന്‍ ആയി ഷാരൂഖ്; മണി ഹെയ്സ്റ്റ് ബോളിവുഡ് റീമേക്കിനെ കുറിച്ച് സംവിധായകന്‍ അലക്‌സ് റോഡ്രിഗോ

“മണി ഹെയ്സ്റ്റ്” സീസണ്‍ റീമേക്ക് ചെയ്യുകയാണെങ്കില്‍ താന്‍ തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ താരങ്ങളെ കുറിച്ച് സംവിധായകന്‍ അലക്‌സ് റോഡ്രിഗോ. താരങ്ങളുടെ അഭിനയ രീതി അനുസരിച്ചല്ല പകരം രൂപത്തെ അടിസ്ഥാനമാക്കിയാണ് സംവിധായകന്റെ തിരഞ്ഞെടുപ്പ്. പ്രൊഫസര്‍ ആയി ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയെ തിരഞ്ഞെടുക്കും എന്നാണ് സംവിധായകന്‍ പറയുന്നത്.

ആയുഷ്മാന്‍ ധരിക്കുന്ന കണ്ണട, ചലനം ഒക്കെ പ്രൊഫസറിന് സമാനമാണെന്ന് റോഡ്രിഗോ ഒരു അഭിമുഖത്തില്‍ പറഞ്ഞു. മണി ഹെയ്സ്റ്റ് ഇഷ്ടപ്പെട്ടുവെന്ന് ആയുഷ്മാന്‍ അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. പ്രൊഫസറെ പോലുള്ള ഒരു കഥാപാത്രം തനിക്കായി ഒരുക്കാനും താരം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ കണ്ട് വിജയ്‌യെ പ്രൊഫസറായും, തമായോ ആയി അജിത്തിനെ ബൊഗോട്ട ആയും ഷാരൂഖ് ഖാനെ ബെര്‍ലിന്‍ ആയും സംവിധായകന്‍ തിരഞ്ഞെടുത്തു. ഡെന്‍വര്‍, സൗരസ് ആയി രണ്‍വീര്‍ സിംഗിനെയും സൂര്യയെയും റോഡ്രിഗോ തിരഞ്ഞെടുത്തു. സ്പാനിഷ് വെബ് സീരിസായ മണി ഹെയ്സ്റ്റിന്റെ നാലാമത്തെ സീസണ്‍ ഇപ്പോള്‍ ആണ് പുറത്തെത്തിയത്. ബാങ്ക് കവര്‍ച്ചയാണ് സീരിസ് പറയുന്നത്‌.

Latest Stories

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്