കേരളത്തിലെ ഏറ്റവും വലിയ ട്രക്കിങ്; 24 മുതല്‍ അഗസ്ത്യാര്‍കൂടം കയറാം; ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുങ്ങുന്നു; കൂടുതല്‍ വിവരങ്ങള്‍ അറിയാം

അഗസ്ത്യാര്‍കൂടം ട്രക്കിംഗ് സീസണ്‍ 2024ന്റെ ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിക്കുന്ന മുറയ്ക്ക് വനംവകുപ്പിന്റെ വെബ്സൈറ്റിലൂടെയും മാധ്യമങ്ങളിലൂടെയും ബുക്കിംഗ് തീയതിയും സമയവും അറിയിക്കുമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

നേരത്തെ, അഗസ്ത്യാര്‍കൂടം സീസണല്‍ട്രക്കിംഗ് 2024ന് സന്ദര്‍ശകരെ അനുവദിക്കുന്നതിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ജനുവരി 24 മുതല്‍ മാര്‍ച്ച് 2 വരെ ആയിരിക്കും ഈ വര്‍ഷത്തെ സീസണല്‍ ട്രക്കിങ്. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 2024 ജനുവരി 10 മുതല്‍ ഒരു ദിവസം 70 പേര്‍ എന്ന കണക്കില്‍ ആരംഭിക്കാനും അനുമതി നല്‍കി.

ബുക്കിങ് കാന്‍സലേഷന്‍ ഉള്‍പ്പെടെ പരമാവധി സീറ്റ് ലഭ്യതയ്ക്ക് അനുസരിച്ച് ഓരോ ദിവസവും 30 പേരില്‍ അധികരിക്കാതെ ഓഫ്ലൈന്‍ ബുക്കിങ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിങ്, ട്രക്കിങ് തീയതിയ്ക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ പാടുള്ളു. ട്രക്കിങ് ഫിസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ്ജ് അടക്കം 2500/ (രണ്ടായിരത്തി അഞ്ഞൂറ് രൂപ) ആയിരിക്കും.

ഒരു ദിവസം അഗസ്ത്യാര്‍കൂടം ട്രക്കിങിന് പരമാവധി ബുക്കിങ്ങ് കാന്‍സലേഷന്‍ സീറ്റ് അടക്കം 100 പേരില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല. 14 മുതല്‍ 18 ല്‍ കുറഞ്ഞ പ്രായമുള്ളവരെ രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷാകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. ട്രക്കിങില്‍ പങ്കെടുക്കുന്നവര്‍ ഏഴു ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രക്കിങ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്, പങ്കെടുക്കുന്ന ആളുടെ ഫോട്ടോയും സര്‍ക്കാര്‍ അംഗീകരിച്ച ഐഡി കോപ്പിയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. ഫസ്റ്റ് എയിഡ് കിറ്റ്, പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പുവരുത്തണം. പ്രതികൂലമായ കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത തുടങ്ങിയ സാഹചര്യത്തില്‍, ഏത് സമയത്തും ട്രക്കിങ് നിറുത്തി വയ്ക്കാന്‍ വകുപ്പിന് അധികാരമുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു