ഗാർഹിക പീഡനത്തിന് ഇരയാകേണ്ടി വന്ന സ്ത്രീകൾ ഓടിക്കയറിയ ക്ഷേത്രം; എന്താണ് 'മാറ്റ്‌സുഗോക്ക ടോകെജി' ?

600 വർഷം പഴക്കമുള്ള ജപ്പാനിലെ കാമകുര നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രമാണ് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം. ഈ കാലഘട്ടത്തിൽ ജപ്പാനിൽ ജീവിച്ചിരുന്ന സ്ത്രീകളിൽ ചിലർക്ക് ഭർത്താക്കന്മാരിൽ നിന്നും നിരന്തരമായി ഗാർഹിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നു. ഇന്നുള്ളത് പോലെ വിവാഹമോചനം എന്ന നിയമപരമായ ആശയം ജപ്പാന് പരിചിതമല്ലാത്ത ഒരു കാലമായിരുന്നു അത്. ഭർത്താക്കന്മാരുടെ അടുത്തു നിന്ന് ഗാർഹിക പീഡനം അനുഭവിക്കുന്ന നിരവധി സ്ത്രീകളുടെ അഭയമായി മാറുകയായിരുന്നു ഈ ക്ഷേത്രം.

1285-ൽ ബുദ്ധ സന്യാസിനിയായിരുന്ന കകുസൻ ഷിദ്-നി ആണ് കാമകുര നഗരത്തിൽ മാറ്റ്സുഗോക ടോകെജി ക്ഷേത്രം പണിതത്. 1185നും 1333നും ഇടയിൽ, ജപ്പാനിലെ സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നേടാനുള്ള അവസരങ്ങൾ വളരെ കുറവായിരുന്നു. മാത്രമല്ല, പല സാമൂഹിക നിയന്ത്രങ്ങളും ഉണ്ടായിരുന്നു.

അസന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചിരുന്ന സ്ത്രീകൾ ഭർത്താവിൽ നിന്നുള്ള ഗാർഹിക പീഡനങ്ങൾ സഹിക്കുകയും തുടർന്ന് ക്ഷേത്രത്തിനുള്ളിൽ അഭയം പ്രാപിക്കുകയും ചെയ്തു. ഇതോടെ, ഭർത്താക്കന്മാരിൽ നിന്ന് രക്ഷപെടുന്ന സ്ത്രീകൾക്ക് മാറ്റ്സുഗോക്ക ടോകെജി ക്ഷേത്രം രണ്ടാമത്തെ വീടായി മാറി.

‘വിവാഹമോചന ക്ഷേത്രം’ എന്നറിയപ്പെട്ടു തുടങ്ങിയ മാറ്റ്‌സുഗോക ടോകെജി ക്ഷേത്രം താമസിയാതെ സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു സങ്കേതമായി മാറി. പങ്കാളികളെ ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് കാലക്രമേണ ഈ ബുദ്ധക്ഷേത്രം ഔദ്യോഗിക വിവാഹമോചന സർട്ടിഫിക്കറ്റ് നൽകാനും തുടങ്ങി. സുഇഫുകു-ജി എന്നാണ് ഈ വിവാഹമോചന സർട്ടിഫിക്കറ്റ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽ നിന്ന് നിയമപരമായി വേർപ്പെടുത്താൻ ഈ സർട്ടിഫിക്കറ്റ് സഹായകമായി.

ക്ഷേത്ര അധികാരികളുടെ ഈ പ്രവർത്തനത്തോടെ സ്ത്രീകൾ ‘മാറ്റ്സുഗോക്ക ടോകെജി’ ക്ഷേത്രത്തെ ‘കകെകോമി-ദേര’ അഥവാ ‘വിവാഹമോചന ക്ഷേത്രം’,’ബന്ധം വിച്ഛേദിക്കുന്ന ക്ഷേത്രം’എന്നീ പേരുകളിൽ വിളിച്ചു തുടങ്ങി. എന്നാൽ ഇപ്പോൾ വിവാഹമോചനവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങളിൽ ഒന്നിലും ക്ഷേത്രം ഇടപെടാറില്ല. എന്നിരുന്നാലും, ജപ്പാനിലെ ആളുകൾ അന്നത്തെ സ്ത്രീകളുടെ സുരക്ഷിതമായ ഒരു അഭയകേന്ദ്രമായി ഈ ദേവാലയത്തെ ഓർക്കുന്നു.

മനോഹരമായ പൂന്തോട്ടങ്ങളാൽ ചുറ്റപ്പെട്ട ക്ഷേത്രമാണ് മാറ്റ്‌സുഗാവോക ടോകെജി ക്ഷേത്രം. മാത്രമല്ല ക്ഷേത്രത്തിന്റെ വാസ്തുവിദ്യയും അതിശയിപ്പിക്കുന്ന തരത്തിലാണ് പണിതിരിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി ഇന്നും മാറ്റ്‌സുഗാവോക ടോകെജി ക്ഷേത്രം നിലകൊള്ളുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു