കരുത്ത് തെളിയിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; 325 കോടി രൂപ അറ്റാദായം; സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനം വര്‍ദ്ധനവ്; തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയെന്ന് എംഡി

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 325 കോടി രൂപയുടെ ത്രൈമാസ അറ്റാദായം രേഖപ്പെടുത്തി സൗത്ത് ഇന്ത്യന്‍ ബാങ്ക്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 275 കോടി രൂപയായിരുന്നു അറ്റാദായം. 18.15 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം 19.51 ശതമാനം വര്‍ധനയോടെ 550 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 460 കോടി രൂപയായിരുന്നു.

നിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. മൊത്ത നിഷ്‌ക്രിയ ആസ്തി 4.96 ശതമാനത്തില്‍ നിന്ന് 56 പോയിന്റുകള്‍ കുറച്ച് 4.40 ശതമാനത്തിലും, അറ്റ നിഷ്‌ക്രിയ ആസ്തി 39 പോയിന്റുകള്‍ കുറച്ച് 1.70 ശതമാനത്തില്‍ നിന്ന് 1.31 ശതമാനത്തിലുമെത്തിച്ച് നില മെച്ചപ്പെടുത്തുകയും ചെയ്തു. അറ്റപലിശ വരുമാനം 6.22 ശതമാനം വര്‍ധനവോടെ 882 കോടി രൂപയായി ഉയര്‍ന്നു. പലിശ ഇതര വരുമാനം 26.34 ശതമാനം വളര്‍ച്ചയോടെ 356 കോടി രൂപയില്‍നിന്ന് 449 കോടി രൂപയിലെത്തി.

ആസ്തികളില്‍ നിന്നുള്ള വരുമാനം 10 പോയിന്റുകള്‍ ഉയര്‍ന്ന് 1.07 ശതമാനമായി വര്‍ധിച്ചു. എഴുതിത്തള്ളല്‍ ഉള്‍പ്പെടുത്തിയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 290 പോയിന്റുകള്‍ വര്‍ധിച്ച് 80.72 ശതമാനമായി. എഴുതിത്തള്ളലിനു പുറമെയുള്ള കിട്ടാകടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 447 പോയിന്റുകള്‍ വര്‍ധിച്ച് 71.24 ശതമാനവുമായി.

റീട്ടെയില്‍ നിക്ഷേപങ്ങള്‍ 93,448 കോടി രൂപയില്‍ നിന്ന് 8.78 ശതമാനം വര്‍ധിച്ച് 1,01,652 കോടി രൂപയിലെത്തി. എന്‍ ആര്‍ ഐ നിക്ഷേപം 28,785 കോടി രൂപയില്‍ നിന്ന് 5.92 ശതമാനം വര്‍ധനയോടെ 30,488 കോടി രൂപയിലെത്തി. 1,703 കോടി രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാസ അനുപാതത്തില്‍ 7.81 ശതമാനമാണ് വളര്‍ച്ച. സേവിങ്‌സ് അക്കൗണ്ടുകള്‍ 4.44 ശതമാനവും കറന്റ് അക്കൗണ്ടുകള്‍ 25.02 ശതമാനവും വളര്‍ന്നു.

വായ്പാ വിതരണത്തില്‍ 13.03 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. 9,767 കോടി രൂപയുടെ വര്‍ധനയോടെ 84,714 കോടി രൂപയുടെ വായ്പകളാണ് വിതരണം ചെയ്തത്. കോര്‍പറേറ്റ് വിഭാഗത്തില്‍ മൊത്ത വായ്പ വിതരണം 6,470 കോടി രൂപ വര്‍ധനവോടെ 33,961 കോടി രൂപയിലുമെത്തി. 23.5 ശതമാനമാണ് വളര്‍ച്ച. ഇവയില്‍ 99.6 ശതമാനവും ഉയര്‍ന്ന റേറ്റിങ്ങുള്ള കോര്‍പറേറ്റ് അക്കൗണ്ടുകളാണ്. വ്യക്തിഗത വായ്പകള്‍ 9.02 ശതമാനം വര്‍ധിച്ച് 2,107 കോടി രൂപയില്‍ നിന്നും 2,297 കോടി രൂപയിലെത്തി.

സ്വര്‍ണ വായ്പകളില്‍ 10.74 ശതമാനമാണ് വാര്‍ഷിക വര്‍ധന. ഇത് 14,998 കോടി രൂപയില്‍ നിന്നും 16,609 കോടി രൂപയായി ഉയര്‍ന്നു. ഭവന വായ്പകളില്‍ 41.94 ശതമാനം വളര്‍ച്ചയോടെ 7,072 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ 2,090 കോടി രൂപയുടെ അധിക വായ്പകളാണ് അനുവദിച്ചത്. വാഹന വായ്പകളില്‍ 18.11 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,828 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേപാദത്തില്‍ 1,548 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്.

ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങള്‍ മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആര്‍. ശേഷാദ്രി പറഞ്ഞു.

ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം മുന്‍ വര്‍ഷത്തെ 16.69 ശതമാനത്തില്‍ നിന്ന് 18.04 ശതമാനമായി മെച്ചപ്പെട്ടു. ത്രൈമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ ബാങ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്‌ഐബിഒഎസ്എലിന്റെ സാമ്പത്തിക ഫലങ്ങളും ഉള്‍പ്പെടും.

Latest Stories

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി