ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയന്ത്രിക്കാൻ നിയമം വരുന്നു

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിലും പ്രചാരം വർധിക്കുന്ന സഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2018 -19 വർഷത്തേക്കുള്ള ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ക്രിപ്റ്റോ കറൻസികൾ എന്തണെന്ന് വ്യക്തമായ നിർവചനം നിയമത്തിൽ ഉണ്ടാകും.

ഇതിനെ കുറിച്ച് പഠനം നടത്തുന്നതിന് സർക്കാർ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അധ്യക്ഷനായ സമിതി ഒരു കരട് നിയമം തയാറാക്കിയതായി അറിയുന്നു. ക്രിപ്റ്റോകറൻസിയെ കറൻസിയായി പരിഗണിക്കണോ എന്ന കാര്യത്തിൽ ഇനിയും വ്യകതത കൈവന്നിട്ടില്ല. ഇത് ഒരു ക്യാപിറ്റൽ അസറ്റായോ, ഭൗതികമല്ലാത്ത അസറ്റായോ പരിഗണിക്കാം എന്ന തരത്തിലുള്ള ശുപാർശയാണ് കമ്മറ്റി മുന്നോട്ട് വയ്ക്കുന്നത്.

ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽ നല്ല തോതിൽ തന്നെ ഇടപാടുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈയിടെ ആദായനികുതി വകുപ്പ് കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. ആയിരത്തിലേറെ പേര് ഇതിനകം സജീവമായി ഈ രംഗത് നിക്ഷേപം നടത്തുന്നു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് വരെ ക്രിപ്റ്റോ കറൻസികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. എന്നാൽ നിരോധനം ഏർപെടുത്തിയിട്ടുമില്ല.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ