ഇന്ത്യയിൽ ബിറ്റ്‌കോയിൻ നിയന്ത്രിക്കാൻ നിയമം വരുന്നു

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ഇന്ത്യയിലും പ്രചാരം വർധിക്കുന്ന സഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടു വരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന 2018 -19 വർഷത്തേക്കുള്ള ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ക്രിപ്റ്റോ കറൻസികൾ എന്തണെന്ന് വ്യക്തമായ നിർവചനം നിയമത്തിൽ ഉണ്ടാകും.

ഇതിനെ കുറിച്ച് പഠനം നടത്തുന്നതിന് സർക്കാർ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു. ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് അധ്യക്ഷനായ സമിതി ഒരു കരട് നിയമം തയാറാക്കിയതായി അറിയുന്നു. ക്രിപ്റ്റോകറൻസിയെ കറൻസിയായി പരിഗണിക്കണോ എന്ന കാര്യത്തിൽ ഇനിയും വ്യകതത കൈവന്നിട്ടില്ല. ഇത് ഒരു ക്യാപിറ്റൽ അസറ്റായോ, ഭൗതികമല്ലാത്ത അസറ്റായോ പരിഗണിക്കാം എന്ന തരത്തിലുള്ള ശുപാർശയാണ് കമ്മറ്റി മുന്നോട്ട് വയ്ക്കുന്നത്.

ഇന്ത്യയിൽ ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽ നല്ല തോതിൽ തന്നെ ഇടപാടുകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈയിടെ ആദായനികുതി വകുപ്പ് കൊച്ചി അടക്കമുള്ള നഗരങ്ങളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ തേടിയിരുന്നു. ആയിരത്തിലേറെ പേര് ഇതിനകം സജീവമായി ഈ രംഗത് നിക്ഷേപം നടത്തുന്നു എന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഇത് വരെ ക്രിപ്റ്റോ കറൻസികൾക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടില്ല. എന്നാൽ നിരോധനം ഏർപെടുത്തിയിട്ടുമില്ല.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു